Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

‘ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ’! നാറ്റോ ഉച്ചകോടിയിൽ ട്രംപിന് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ!

Canada Varthakal by Canada Varthakal
July 9, 2026
in World
Reading Time: 1 min read
‘ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ’! നാറ്റോ ഉച്ചകോടിയിൽ ട്രംപിന് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ!

അങ്കാറ: നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സംഭവിച്ച ഗുരുതരമായ നാവുപിഴ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ നടന്ന മിസൈൽ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കവെ, ഇറാന് പകരം ജപ്പാനെ പരാമർശിച്ചതാണ് വിവാദമായത്. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ ഞങ്ങൾക്കെതിരെ 111 മിസൈലുകൾ പ്രയോഗിച്ചു. അവർ ഞങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ടു. ഒരു മണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽ പ്രയോഗിച്ച എല്ലാ മിസൈലുകളും ഞങ്ങൾ തകർത്തു,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ‘ഇറാൻ മിലിട്ടറി അപ്ഡേറ്റ്സ്’ എന്ന എക്സ് (X) അക്കൗണ്ട് വഴിയാണ് ട്രംപിന്റെ ഈ വിവാദ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതും നിമിഷങ്ങൾക്കകം വൈറലായതും.

നാവുപിഴ ഒരു വശത്ത് ചർച്ചയാകുമ്പോഴും ഇറാനെതിരെ അതിശക്തമായ സൈനിക, സാമ്പത്തിക മുന്നറിയിപ്പുകളാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായാൽ അമേരിക്ക സൈനിക നടപടികൾ കൂടുതൽ കടുപ്പിക്കുമെന്നും, നിലവിൽ പരമാവധി ശക്തിയിലല്ല ആക്രമണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കാൻ മടിക്കില്ലെന്ന് പറഞ്ഞ ട്രംപ്, ചർച്ചകൾ മനപ്പൂർവം വൈകിപ്പിക്കുന്ന ഇറാൻ നിലപാടിനെയും രൂക്ഷമായി വിമർശിച്ചു. പേർഷ്യൻ ഉൾക്കടലിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഖാർഗ് ദ്വീപിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാക്കിയെന്നും, ആവശ്യമെങ്കിൽ ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ADVERTISEMENT

Trump: "We had 11 missiles shot by the Islamic Republic of Japan" pic.twitter.com/JvRlmhWEE0

— Iran Military Update (@_IranMilitary_) July 8, 2026

ഇറാനുമായി ഇനി ഒരു നയതന്ത്ര കരാറിലോ ധാരണയിലോ എത്തുന്നതിനുള്ള സാധ്യതകൾ പ്രായോഗികമല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ വിലയിരുത്തൽ. ഇറാനുമായുള്ള മുൻ കരാറുകൾ അവസാനിച്ചതായും അവരുമായി ഇനിയൊരു ചർച്ച നടത്തുന്നത് വെറും സമയനഷ്ടം മാത്രമാണെന്നും ട്രംപ് തുറന്നടിച്ചു. അമേരിക്കയുടെ മികച്ച ചർച്ചാ പ്രതിനിധികൾക്ക് വേണമെങ്കിൽ ചർച്ചകൾ തുടരാമെങ്കിലും, അതിൽ യാതൊരുവിധ പ്രതീക്ഷയും താൻ കാണുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, തനിക്ക് ആ ആളുകളെ ഇഷ്ടമല്ലെന്നും പരസ്യമായി പ്രതികരിച്ചു. ട്രംപിന്റെ ഈ കർശന നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണ്ണമായും വഷളായതിന്റെ സൂചനയാണ് നൽകുന്നത്.

അതേസമയം, നയതന്ത്ര തർക്കങ്ങൾക്കിടെ ബുധനാഴ്ച ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിക്കഴിഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ നിർണായക പങ്കുവഹിക്കുന്ന സിറിക്, പ്രധാന തുറമുഖ നഗരമായ ചാബഹാർ, ബുഷെഹർ, ബന്ദർ അബ്ബാസ്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളിൽ കനത്ത സ്ഫോടനങ്ങൾ ഉണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ചാബഹാറിലെ സൈനിക-സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും, ഇറാൻഷഹറിലെ വിമാനത്താവള സമുച്ചയത്തിന് നേരെയും ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ പ്രധാന ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷെഹറിലും ആക്രമണം ഉണ്ടായെങ്കിലും ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം.

Trump’s ‘Islamic Republic of Japan’ Gaffe Goes Viral at NATO Summit

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.