കള്ളാടി: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മീനാക്ഷി പാലത്തിന് സമീപം നിർമിച്ച കോൺക്രീറ്റ് ഭിത്തി തകർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട് ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനിയും ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു.

തുരങ്കപാതയുടെ നിർമാണ ജോലികൾ മഴയെത്തുടർന്ന് നേരത്തെ നിർത്തിവച്ചിരുന്നെങ്കിലും നിർമാണ സ്ഥലത്തുണ്ടായിരുന്നവർ അപകടത്തിൽപ്പെടുകയായിരുന്നു. വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു. പാലത്തിന് മുകളിൽ മണ്ണ് നിറഞ്ഞതോടെ പാലം ഇടിയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദേശം നൽകി. താഴെയുള്ള വീടുകളിൽ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് 265 എംഎം മഴയാണ് രേഖപ്പെടുത്തിയത്. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് മന്ത്രി ടി. സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരായ ടി. സിദ്ദിഖും എ. പി. അനിൽകുമാറും വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകി.
Wayanad land slide updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





