കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥീരികരിച്ചത്. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രോഗിയായ 40 വയസ്സുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
കഴിഞ്ഞ ഒരാഴ്ചയായി പനിയും തലച്ചോറിനെ ബാധിക്കുന്ന അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.രോഗിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി ആരോഗ്യവകുപ്പ് അടിയന്തര യോഗങ്ങൾ വിളിച്ചു. രോഗിയുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങളോട് ഉടൻ തന്നെ നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി സ്രവം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്. ഫലം നാളെ വൈകുന്നേരത്തോടെ ലഭ്യമാകും.
ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Nipah confirmed again in Kozhikode
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










