മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചു. വരും വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വീണയ്ക്ക് പുറമെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലെ (CMRL) എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ് സുശേഷ് കുമാർ എന്നിവരടക്കമുള്ള പ്രമുഖർക്കാണ് സമൻസ് ലഭിച്ചിരിക്കുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘എക്സാലോജിക്’ കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ ഈ ശക്തമായ നടപടി.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കസ്റ്റഡിയിലെടുത്ത 134 നിർണായക രേഖകൾ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിടുകയായിരുന്നു. രേഖകൾ കൈമാറുന്നതിനെതിരെയുള്ള സിഎംആർഎൽ മാനേജ്‌മെന്റിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നടപടി. ഈ രേഖകളുടെയും മുൻപ് നടത്തിയ റെയ്ഡുകളിൽ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ച വീണ വിജയനെ ഇഡി ചോദ്യം ചെയ്യുക.
Monthly payment case: ED summons Veena Vijayan; notices also issued to CMRL officials
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









