ഒന്റാറിയോയിലെ കുറഞ്ഞ വേതനം മണിക്കൂറിന് 40 സെൻ്റ് വർദ്ധിപ്പിച്ച് 2025 ഒക്ടോബർ 1 മുതൽ 17.60 ഡോളറാക്കാൻ സർക്കാർ തീരുമാനിച്ചു. ഒന്റാറിയോ ഉപഭോക്തൃ വില സൂചിക Consumer Price Index (CPI) അനുസരിച്ച് പണപ്പെരുപ്പം കണക്കാക്കിയാണ് ഈ വർദ്ധനവ്. വർധിച്ചു വരുന്ന ജീവിതച്ചെലവിനിടയിൽ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾ, ഹോംവർക്കേഴ്‌സ് , ഹൻഡിങ് , മത്സ്യബന്ധനം, വന്യജീവി സംരക്ഷകർ തുടങ്ങിയവർക്കെല്ലാം ഈ വേതന വർധനവിന്റെ ആനുകൂല്യം ലഭിക്കും.
വിദ്യാർത്ഥികളുടെ കുറഞ്ഞ വേതനം മണിക്കൂറിന് 16.60 ഡോളറായും, ഹോംവർക്കേഴ്‌സ് ചെയ്യുന്നവരുടെ വേതനം 19.35 ഡോളറായും ഉയർത്തും. അതുപോലെ ഹൻഡിങ്, മത്സ്യബന്ധനം, വന്യജീവി സംരക്ഷകർ എന്നിവരുടെ ദിവസ വേതനത്തിലും മാറ്റം വരും. അഞ്ചു മണിക്കൂറിൽ കുറഞ്ഞ ഷിഫ്റ്റുകൾക്ക് 88.05 ഡോളറും, അതിൽ കൂടുതലുള്ള ഷിഫ്റ്റുകൾക്ക് 176.15 ഡോളറുമാണ് പുതുക്കിയ വേതനം. ഈ വേതന വർധനവ് കുറഞ്ഞ വരുമാനക്കാരെ സഹായിക്കുമെങ്കിലും, പല തൊഴിലാളി യൂണിയനുകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഈ വേതന വർധനവ് ഒന്റാറിയോയിലെ യഥാർത്ഥ ജീവിത വേതനത്തിന് താഴെയാണെന്ന് തൊഴിലാളി യൂണിയനുകൾ വാദിക്കുന്നു. ശരാശരി ജീവിത വേതനം മണിക്കൂറിന് 21.66 ഡോളറാണ്. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ഇത് 26 ഡോളർ വരെ ഉയരും. വാടകയും, ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ വേതന വർധനവ് മതിയാവില്ലെന്നും, ന്യായമായ വേതനം നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാവണമെന്നും അവർ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ ഒക്ടോബറിലെ നടപ്പാക്കലിന് മുന്നോടിയായി കൂടുതൽ ചർച്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.



