ബ്രിട്ടീഷ് കൊളംബിയ: ഹാൻറാ വൈറസ് ഭീതി പടർന്ന എം.വി ഹോണ്ടിയസ് ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന നാല് കാനഡക്കാർ ബ്രിട്ടീഷ് കൊളംബിയയിൽ തിരിച്ചെത്തി. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ബാധയെത്തുടർന്ന് കപ്പലിൽ കുടുങ്ങിയ ഇവരെ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. യാത്രക്കാർക്കൊപ്പം പ്രത്യേക ക്വാറന്റൈൻ ഓഫീസറും വിമാനത്തിൽ ഉണ്ടായിരുന്നു.
തിരിച്ചെത്തിയ നാല് പേർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്ന് പ്രവിശ്യാ ആരോഗ്യ ഓഫീസർ ഡോ. ബോണി ഹെൻറി അറിയിച്ചു. എങ്കിലും മുൻകരുതൽ എന്ന നിലയിൽ ഇവർ 42 ദിവസം വരെ നീണ്ടുനിൽക്കാവുന്ന കർശനമായ നിരീക്ഷണത്തിൽ തുടരും. ഐസൊലേഷൻ കാലയളവിൽ ഇവർക്ക് പൊതുജനങ്ങളുമായി സമ്പർക്കം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രാദേശിക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ ആരോഗ്യനില ദിവസവും പരിശോധിക്കും.
സാധാരണയായി എലികളിലൂടെ പകരുന്ന ഹാൻറാ വൈറസ്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അപൂർവ്വമാണെങ്കിലും കപ്പലിലെ സാഹചര്യത്തിൽ പ്രത്യേക നിരീക്ഷണം അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് കാലത്തെ അനുഭവങ്ങൾ മുൻനിർത്തി ജനങ്ങളിൽ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഇതൊരു മഹാമാരിയായി മാറാൻ സാധ്യതയില്ലെന്നും ഡോ. ഹെൻറി കൂട്ടിച്ചേർത്തു. സാഹചര്യങ്ങൾ പൂർണ്ണമായും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
4 Canadians from Hantavirus-stricken cruise ship arriving in B.C.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




