അങ്കാര: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് തുർക്കി രംഗത്ത്. നെതന്യാഹുവിനെ ‘നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്‌ലർ’ എന്ന് വിശേഷിപ്പിച്ച തുർക്കി വിദേശകാര്യ മന്ത്രാലയം, അദ്ദേഹം രക്തദാഹിയായി മാറിയെന്നും ആരോപിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ബോധപൂർവം ശ്രമിക്കുന്നതായാണ് തുർക്കിയുടെ പ്രധാന ആരോപണം.
ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ സഹായിക്കുന്നുവെന്ന നെതന്യാഹുവിന്റെ പരാമർശമാണ് തർക്കം രൂക്ഷമാക്കിയത്. സ്വന്തം പൗരന്മാരെ കൊന്നൊടുക്കുന്ന ഉർദുഗാൻ ഭീകരതയെ പിന്തുണയ്ക്കുന്നു എന്നായിരുന്നു നെതന്യാഹുവിന്റെ പോസ്റ്റ്.
നെതന്യാഹുവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തുർക്കി തിരിച്ചടിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലവിലുള്ള ഒരു വ്യക്തിയിൽ നിന്ന് ഇതിലും വലിയതൊന്നും പ്രതീക്ഷിക്കാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം പരിഹസിച്ചു. സമാധാനം ഉണ്ടായാൽ നെതന്യാഹുവിന് സ്വന്തം രാജ്യത്ത് വിചാരണയും ജയിൽവാസവും അനുഭവിക്കേണ്ടി വരുമെന്നും, അത് ഒഴിവാക്കാനാണ് അദ്ദേഹം യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്നും തുർക്കി പ്രസ്താവനയിൽ വ്യക്തമാക്കി.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-അമേരിക്ക ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Turkey has called Israeli Prime Minister Benjamin Netanyahu ‘Hitler of our era’ amidst escalating tensions



