തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബകലഹം പരസ്യമായി. ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയപ്പോൾ മന്ത്രിയെ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും അത് മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തന്നെ തടഞ്ഞുവെന്നും ബിന്ദു മേനോൻ ആരോപിച്ചു. എന്നാൽ തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും പ്രണയമില്ലാത്തവൻ പൊട്ടനാണെന്നുമാണ് മന്ത്രി ഇതിനോട് പ്രതികരിച്ചത്.
വാളകത്തെ വീട്ടിലെ ബെഡ്‌റൂമിൽ താൻ കണ്ട കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും ബിന്ദു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗണേഷ് കുമാറിന്റെ സ്റ്റാഫ് അംഗങ്ങൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നും ആരോപണമുണ്ട്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ നിർദ്ദേശപ്രകാരം 112 എന്ന കൺട്രോൾ റൂം നമ്പറിൽ വിളിച്ച് സഹായം തേടിയെങ്കിലും പോലീസ് എത്തിയപ്പോൾ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ സ്ത്രീയെ അവിടെ നിന്നും മാറ്റിയെന്നും ബിന്ദു വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ഈ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മറുഭാഗത്ത്, തന്നെ വ്യക്തിപരമായി തകർക്കാൻ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണിതെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. “ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് മാധവിക്കുട്ടിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. പ്രണയം ഇല്ലാത്തവർക്ക് തലയ്ക്ക് സുഖമില്ലാത്തവരായിരിക്കും. ജവഹർലാൽ നെഹ്‌റുവിനും വാജ്‌പേയിക്കും പ്രണയമുണ്ടായിരുന്നു. ഇതിലൊന്നും ഒരു തെറ്റുമില്ല,” മന്ത്രി പറഞ്ഞു. ആർ. ശ്രീലേഖയ്ക്ക് ബിജെപിയിൽ പോയിട്ടും മേയറാകാൻ പറ്റാത്തതിന്റെ കുശുമ്പാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം വിവാദമായതോടെ കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ എം.ജെ. യദുകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകി. മന്ത്രിയുടെ ഭാര്യ 112-ൽ വിളിച്ച് പരാതിപ്പെട്ടിട്ടും പോലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗണേഷ് കുമാറിന്റെ ആദ്യ വിവാഹബന്ധം തകരാൻ കാരണമായതിന് സമാനമായ ആരോപണങ്ങൾ വീണ്ടും ഉയരുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ganesh Kumar’s Wife’s Complaint



