ഒട്ടാവ: ചൈന ഏർപ്പെടുത്തിയ കടുത്ത ഇറക്കുമതി നിയന്ത്രണങ്ങൾ (Tariffs) കാരണം കാനഡയിലെ കനോല, പയർവർഗ്ഗ കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. കനേഡിയൻ ഇലക്ട്രിക് വാഹനങ്ങൾക്ക് മേൽ കാനഡ നികുതി ചുമത്തിയതിന് പ്രതികാരമായാണ് ചൈന കനോലയ്ക്കും പയറിനും 100 ശതമാനം വരെ നികുതി വർദ്ധിപ്പിച്ചത്. ഇതോടെ കർഷകരുടെ പ്രധാന വിപണി അടയുകയും ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഇടിയുകയും ചെയ്തു.
കഴിഞ്ഞ വർഷം മികച്ച വിളവ് ലഭിച്ചിട്ടും ലാഭമുണ്ടാക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. പല കർഷകരുടെയും ഗോഡൗണുകളിൽ വിളവെടുത്ത് സൂക്ഷിച്ച ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. ചൈനയിലേക്കുള്ള കയറ്റുമതി നിലച്ചതോടെ വിപണിയിൽ വില 40 ശതമാനം വരെ കുറഞ്ഞു. നിലവിലെ അവസ്ഥയിൽ കൃഷി ചിലവ് പോലും തിരിച്ചുപിടിക്കാൻ കഴിയില്ലെന്നും കടം വീട്ടാനായി ഉൽപ്പന്നങ്ങൾ നഷ്ടത്തിൽ വിൽക്കേണ്ടി വരുമെന്നും സസ്‌കാച്ചവനിലെ കർഷകർ പറയുന്നു.
ഈ പ്രതിസന്ധി പരിഹരിക്കാനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തയാഴ്ച ചൈന സന്ദർശിക്കും. ജനുവരി 13 മുതൽ 17 വരെ നീളുന്ന സന്ദർശനത്തിൽ ചൈനീസ് പ്രസിഡന്റുമായി അദ്ദേഹം വ്യാപാര ചർച്ചകൾ നടത്തും. നികുതി ഭാരം കുറച്ച് ചൈനീസ് വിപണി വീണ്ടും തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വ്യാപാര തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന സീസണിൽ കനോലയുടെയും പയറിന്റെയും കൃഷി വലിയ തോതിൽ കുറയ്ക്കാൻ കർഷകർ ആലോചിക്കുന്നുണ്ട്. വിപണിയിൽ ലാഭകരമായ മറ്റ് വിളകളിലേക്ക് മാറാനാണ് പലരുടെയും നീക്കം. അഞ്ച് ബില്യൺ ഡോളർ മൂല്യമുള്ള കനോല വിപണിയാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
China's tariff threat; Canola cultivation without profit, Canadian farmers in crisis



