അബോട്ട്സ്‌ഫോർഡ്: കാനഡയിലെ അബോട്ട്സ്‌ഫോർഡിൽ ബിസിനസ് സ്ഥാപനത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ 22 വയസ്സുകാരനായ ഗുർസേവക് സിങ് പിടിയിലായി. പണം തട്ടാനായി ഭീഷണിപ്പെടുത്തുന്നതിന്റെ (Extortion) ഭാഗമായാണ് ഈ അക്രമം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡിസംബർ 17 ബുധനാഴ്ച രാവിലെ 11 മണിയോടെ കിംഗ് റോഡിലെ 31000 ബ്ലോക്കിലുള്ള ഒരു സ്ഥാപനത്തിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിന് പിന്നാലെ അബോട്ട്സ്‌ഫോർഡ് പൊലീസിലെ എക്സ്റ്റോർഷൻ ടാസ്‌ക് ഫോഴ്‌സും ഗ്യാങ് ക്രൈം യൂണിറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചു. വെടിവയ്പ്പിന് ശേഷം ഹൈവേ 1-ലൂടെ കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഒരു സംശയാസ്പദമായ വാഹനം പൊലീസ് നായയുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കണ്ടെത്തി. വാട്‌കോം റോഡിന് സമീപം വെച്ച് പൊലീസ് ഈ വാഹനം തടയുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനത്തിൽ ഗുർസേവക് സിങ് മാത്രമാണ് ഉണ്ടായിരുന്നത്. പൊതുസ്ഥലത്ത് ബോധപൂർവ്വം വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ഡിസംബർ 23-ന് ഇയാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പൊലീസിനെയോ ‘പ്രോജക്റ്റ് ഡിസെൻഗേജ് ഹെൽപ്പ് ലൈനിലോ’ (778-880-6610) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Man charged in connection with extortion-related shooting in Abbotsford



