ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. സംഭവത്തിനെ തുടർന്ന് അധികൃതർ യൂണിവേഴ്സിറ്റി കാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് യൂണിവേഴ്സിറ്റി അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. തയർ സ്ട്രീറ്റിലെ ബാറസ് ആൻഡ് ഹോളി എഞ്ചിനീയറിംഗ് കെട്ടിടത്തിന് സമീപം ഒരു ‘ആക്ടീവ് ഷൂട്ടർ’ ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് യൂണിവേഴ്സിറ്റി ലോക്ക്ഡൗണിലായത്.
ശനിയാഴ്ച, വൈകുന്നേരം 4:22-ന് യൂണിവേഴ്സിറ്റിയുടെ പൊതു സുരക്ഷാ വിഭാഗം കാമ്പസിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകി.
അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രോട്ടോക്കോൾ പിന്തുടരാനാണ് മുന്നറിയിപ്പിൽ ആവശ്യപ്പെട്ടത്. ഒരു ‘ആക്ടീവ് ഷൂട്ടർ’ കാമ്പസിൽ ഉണ്ടെന്നതിനാലാണ് ഈ നിർദ്ദേശം നൽകിയത്.
വെടിവെപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചയുടൻ പ്രൊവിഡൻസ് പോലീസിന്റെ അഭ്യർത്ഥന പ്രകാരം സഹായത്തിനായി ക്രാൻസ്റ്റൺ പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി ക്രാൻസ്റ്റൺ പോലീസ് മേധാവി മൈക്കിൾ വിൻക്വിസ്റ്റ് അറിയിച്ചു. എന്നാൽ ഈ സമയം കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട്, ബ്രൗൺ യൂണിവേഴ്സിറ്റിയുടെ പൊതു സുരക്ഷാ വിഭാഗം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള ജാഗ്രതാ സന്ദേശത്തിൽ കൂടുതൽ വ്യക്തത വരുത്തി.
പ്രതികളാരെയും പിടികൂടിയിട്ടില്ല എന്നും, വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ തന്നെ ‘ഷെൽട്ടർ ഇൻ പ്ലേസ്’ നിർദ്ദേശം തുടർന്നും പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പുറത്തുവിട്ട സന്ദേശം ഇപ്രകാരമായിരുന്നു: വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥർ കാമ്പസിലെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും പ്രതികളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
brown-university-providence-rhode-island-active-shooter-live-updates
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



