വിനിപെഗ്: മാനിറ്റോബയിൽ അഞ്ചാംപനി (Measles) ഭീഷണി തുടരുന്നു. വിങ്ക്ലറിൽ വീണ്ടും രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. വിങ്ക്ലറിലെ ഹൈവേ 14-ൽ സ്ഥിതി ചെയ്യുന്ന കോ-ഓപ്പ് കാർഡ്‌ലോക്കിലെ ഔട്ട്‌പോസ്റ്റ് ഗ്രില്ലിൽ അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പൊതുജനാരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 25, 26 തീയതികളിൽ ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9 വരെ കോ-ഓപ്പ് കാർഡ്‌ലോക്ക്, ഔട്ട്‌പോസ്റ്റ് ഗ്രിൽ (Winkler) സന്ദർശനം നടത്തിയ എല്ലാവരും നവംബർ 16, 17 തീയതികൾ വരെ രോഗലക്ഷണങ്ങൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അഞ്ചാംപനി ഇതുവരെ ബാധിച്ചിട്ടില്ലാത്തവരും 1970-ലോ അതിനുശേഷമോ ജനിച്ചവരും വാക്സിൻ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പനി, മൂക്കൊലിപ്പ്, ക്ഷീണം, അസ്വസ്ഥത, കണ്ണുകളിൽ ചുവപ്പ് നിറം എന്നിവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ തുടങ്ങി ദിവസങ്ങൾക്കുശേഷം വായിലോ തൊണ്ടയിലോ ചെറിയ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാം. തുടർന്ന് ചുവന്ന ചുണങ്ങ് മുഖത്ത് പ്രത്യക്ഷപ്പെടുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യും. എന്തെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Qmode=wwt
Measles threat in Winkler: Those who visited this place must exercise caution!



