“കാനഡയുടെ നിലനിൽപ്പിന്റെ പ്രതിസന്ധി നേരിടാൻ എനിക്ക് രാജ്യത്തെ വിട്ടുപോകാൻ കഴിയില്ല”.
ഗതാഗത മന്ത്രി അനീറ്റ ആനന്ദ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന തന്റെ നേരത്തെയുള്ള തീരുമാനം മാറ്റി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ആദ്യം, ആനന്ദ് അക്കാദമിക രംഗത്തേക്ക് മടങ്ങാൻ ആലോചിച്ചിരുന്നു എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള വ്യാപാര ഭീഷണികൾഅവരുടെ മനസ്സ് മാറ്റി. അതിൽ താരിഫുകളും അനക്സേഷൻ പ്രസംഗങ്ങളും ഉൾപ്പെടുന്നു.
കാനഡയുടെ “നിലനിൽപ്പിന്റെ പ്രതിസന്ധി” അവർ പ്രധാന ഘടകമായി ചൂണ്ടിക്കാട്ടി, ഇത്രയും നിർണായകമായ സമയത്ത് തനിക്ക് വിട്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞു. പൊതുസേവനത്തോടുള്ള തന്റെ പ്രതിബദ്ധത അവർ ഊന്നിപ്പറഞ്ഞു, തന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞു.
മറ്റ് ലിബറലുകൾ, എംപിമാരായ ഹെലന ജാക്സെക്, നാഥാനിയൽ എർസ്കിൻ-സ്മിത്ത് എന്നിവരും നിലപാട് മാറ്റി അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും. ലിബറൽ നേതൃത്വ സ്ഥാനാർത്ഥി മാർക്ക് കാർണി ഓക്ക്വില്ലിൽ ആനന്ദുമായി ഒരു കൂടിക്കാഴ്ചയ്ക്ക് എത്തുന്നുണ്ട്.


