Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

നിരീക്ഷണം അതിർത്തി കടക്കുന്നു; പ്രതിഷേധക്കാരെ കണ്ടെത്താൻ യു.എസ് സർക്കാർ AI ഉപയോഗിക്കുന്നതായി ആംനസ്റ്റി

Canada Varthakal by Canada Varthakal
August 21, 2025
in World
Reading Time: 1 min read
നിരീക്ഷണം അതിർത്തി കടക്കുന്നു; പ്രതിഷേധക്കാരെ കണ്ടെത്താൻ യു.എസ് സർക്കാർ AI ഉപയോഗിക്കുന്നതായി ആംനസ്റ്റി

വാഷിംഗ്ടൺ: പലസ്തീൻ അനുകൂല പ്രക്ഷോഭകരെ ലക്ഷ്യമിടാൻ അമേരിക്കൻ ഭരണകൂടം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. പാലന്തിർ (Palantir), ബാബെൽ സ്ട്രീറ്റ് (Babel Street) തുടങ്ങിയ കമ്പനികളുടെ AI സംവിധാനങ്ങൾ ഉപയോഗിച്ച് കുടിയേറ്റക്കാരെ നിരീക്ഷിക്കുകയും അമേരിക്കൻ പൗരന്മാരല്ലാത്തവരെ പ്രതിഷേധങ്ങളിൽ ലക്ഷ്യമിടുകയും ചെയ്യുന്നുണ്ടെന്ന് ആംനസ്റ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ആംനസ്റ്റി ഇന്റർനാഷണൽ ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്. AI കമ്പനികൾ നൽകുന്ന സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്താനും ആളുകളെ വിലയിരുത്താനും സാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ചും അമേരിക്കൻ പൗരന്മാരല്ലാത്തവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. “കുടിയേറ്റക്കാരെ നാടുകടത്താനും പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളെ അടിച്ചമർത്താനും വേണ്ടി അമേരിക്കൻ സർക്കാർ അതിക്രമിച്ച് കടക്കുന്ന AI സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഇത് മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കുന്നു,” ആംനസ്റ്റി ഇന്റർനാഷണലിലെ എറിക ഗുവേര-റോസാസ് പറഞ്ഞു.

ADVERTISEMENT

“ഇത് നിയമവിരുദ്ധമായ തടങ്കലുകൾക്കും കൂട്ട നാടുകടത്തലുകൾക്കും കാരണമാകുന്നുണ്ട്. കുടിയേറ്റ സമൂഹങ്ങൾക്കിടയിലും അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിലും ഇത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്,” ഗുവേര-റോസാസ് കൂട്ടിച്ചേർത്തു. “ക്യാച്ച് ആൻഡ് റിവോക്ക്” (Catch and Revoke) എന്ന പേരിൽ കുടിയേറ്റക്കാർ, അഭയാർഥികൾ, രാഷ്ട്രീയ അഭയം തേടുന്നവർ എന്നിവരെ നിരീക്ഷിക്കാൻ അമേരിക്ക AI ടൂളുകൾ ഉപയോഗിക്കുന്നതായി ആംനസ്റ്റി കണ്ടെത്തി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ പദ്ധതിയിൽ സോഷ്യൽ മീഡിയ നിരീക്ഷണം, വിസാ സ്റ്റാറ്റസ് ട്രാക്കിംഗ്, വിദേശ വിദ്യാർഥികൾ പോലുള്ള വിസ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് ഓട്ടോമേറ്റഡ് ത്രെഡ് അസസ്മെന്റ് നടത്തുക എന്നിവ ഉൾപ്പെടുന്നു.

“ഇമിഗ്രേഷൻ ഓഎസ് (പാലന്തിർ), ബാബെൽ എക്സ് തുടങ്ങിയ സംവിധാനങ്ങൾ യുഎസ് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ തന്ത്രങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു,” ഗുവേര-റോസാസ് പറഞ്ഞു. “തങ്ങളുടെ ഉൽപ്പന്നങ്ങൾ വഴി ഉപഭോക്താക്കൾ വരുത്തിവെക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പലന്തിർ, ബാബെൽ സ്ട്രീറ്റ് എന്നീ കമ്പനികൾ തെളിയിക്കുന്നില്ലെങ്കിൽ, കുടിയേറ്റ നിയമപാലനവുമായി ബന്ധപ്പെട്ട അവരുടെ എല്ലാ പ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണം,” അവർ ആവശ്യപ്പെട്ടു.
ഈ AI നിരീക്ഷണ സംവിധാനങ്ങളുടെ ഉപയോഗം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് “നിസ്സാര കാരണങ്ങൾക്ക് പോലും ദുർബലരായ ആളുകളെ നാടുകടത്താനുള്ള” അധികാരം നൽകുമെന്ന് ആംനസ്റ്റി വാദിച്ചു.

രണ്ടാം തവണയും പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം, ട്രംപ് യുഎസ് സർവ്വകലാശാലകളെ രാഷ്ട്രീയ പക്ഷപാതത്തിന്റെ പേരിൽ വിമർശിച്ചിരുന്നു. കൂടാതെ, തെളിവുകളില്ലാതെ അവ യഹൂദ വിരുദ്ധ നയങ്ങളിൽ ഏർപ്പെടുന്നതായി ആരോപിക്കുകയും ചെയ്തിരുന്നു. വിദ്യാർഥി പ്രതിഷേധങ്ങളെ, പ്രത്യേകിച്ച് വിദേശ വിദ്യാർത്ഥികളുടെ, ഒരു പ്രധാന രാഷ്ട്രീയ പ്രശ്നമായി ട്രംപ് ഉയർത്തിക്കാട്ടി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ ക്യാമ്പസുകളിൽ നടന്ന പ്രതിഷേധങ്ങളെ “യഹൂദ വിരുദ്ധം” എന്ന് ഭരണകൂടം വിശേഷിപ്പിച്ചു. തുടർന്ന് പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർഥികളെയും പ്രൊഫസർമാരെയും പുറത്താക്കാൻ നീക്കം നടത്തുകയും ചെയ്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
World

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

by Canada Varthakal
July 25, 2026
തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ
World

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ

by Canada Varthakal
July 24, 2026
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.