ആഗസ്റ്റ് 15നാണ് അമേരിക്കൻ പ്രസിഡന്റ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുഎസിൽ എത്തിയത്. എന്നാൽ, ആ സമയത്ത് പുടിന്റെ തന്റെ അംഗരക്ഷകർക്ക് നൽകിയ പ്രത്യേക ദൗത്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പുട്ടിന്റെ മലമൂത്രവിസർജ്ജനം പ്രത്യേക ബാഗിൽ ശേഖരിച്ച് റഷ്യയിൽ തിരിച്ചെത്തിക്കുക എന്നതായിരുന്നു ആ ദൗത്യം. പുട്ടിന്റെ മലമൂത്രവിസർജ്ജനം ഉൾപ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളിൽ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്കേസുകളിൽ മോസ്കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിർദേശം. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസിലെ (എഫ്‌പിഎസ്) അംഗങ്ങൾക്കായിരുന്നു ഇതിന്റെ ചുമതല.
ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവർത്തകരായ മിഖായേൽ റൂബിൻ, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്സ്പ്രസ് യുഎസ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. പുട്ടിന്റെ ആരോഗ്യ സ്ഥിതി മറ്റാരും അറിയാതിരിക്കാനും ശത്രുക്കളുടെ കൈകളിലെത്തിതാതിരിക്കാനുമാണ് വിസർജ്യം പ്രത്യേക ഉദ്യോഗസ്ഥർ ശേഖരിച്ച് സംസ്കരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അദ്ദേഹത്തിന്റെ അംഗരക്ഷകർ വർഷങ്ങളായി പിന്തുടരുന്ന സുരക്ഷാ നടപടിയാണിതെന്നും റിപ്പോർട്ടുകളുണ്ട്. 2017 മെയ് 29 ന് പുടിന്റെ ഫ്രാൻസ് സന്ദർശന വേളയിലും 2019 ഒക്ടോബറിലെ സൗദി യാത്രയിലും വിസർജ്യം ശേഖരിച്ചിട്ടുണ്ടെന്ന് റഷ്യയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ രചിച്ച റെജിസ് ജെന്റേ പറഞ്ഞു.
ഏതാനും വർഷങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. പുടിന് അർബുദമടക്കമുള്ള രോഗങ്ങളുടെ പിടിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Putin’s bodyguards allegedly carried ‘poop suitcase’ for his meeting with Donald Trump



