ഇറാൻ – ഇസ്രായേൽ സംഘർഷത്തിൽ സമവായമാകാതെ ജനീവയിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഇറാനും തമ്മിൽ നടന്ന നയതന്ത്ര ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ചർച്ചയ്ക്ക് തയാറാകാമെന്ന നിലപാടിലാണ് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. ചർച്ചയുടെ തുടക്കത്തിൽ യാതൊരു പ്രതീക്ഷയും വേണ്ടെന്ന് തോന്നിയെങ്കിലും രണ്ടാം ഭാഗത്തെത്തിയപ്പോൾ വളരെ പോസിറ്റീവായ ചർച്ചകൾ നടന്നുവെന്നും നയതന്ത്ര നീക്കം തങ്ങൾ തുടരുമെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ജനീവയിൽ നടന്നത് ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ചകളാണ് . ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും ഐഎഇഎ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികൾക്കതിരെ പുറത്തുനിന്ന് ഒരു രാജ്യം ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎൻ സുരക്ഷാ സമിതിയിലും ഇസ്രയേൽ-ഇറാൻ പ്രതിനിധികൾ തമ്മിൽ രൂക്ഷമായ വാക്‌പോരാണുണ്ടായി. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിർത്തില്ലെന്ന് ഇസ്രയേലിന്റെ യുഎൻ അംബാസിഡർ സുരക്ഷാ കൗൺസിലിൽ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,
Join Canada Talks whatsapp group
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L



