ഗുജറാത്തിലെ ലിറ്റിൽ റാൻ ഓഫ് കച്ചിലെ അഗാരിയ ഉപ്പ് കർഷകരുടെ ജീവിതത്തിൽ സൗരോർജ്ജം (സോളാർ എനർജി) കൊണ്ടുവന്ന മാറ്റം അതിശയകരമാണ്. പരമ്പരാഗതമായി ഡീസൽ പമ്പുകൾ ഉപയോഗിച്ച് കടബാധ്യതയിലും മലിനീകരണ പ്രശ്നങ്ങളിലും കഴിഞ്ഞിരുന്ന ഈ കർഷക സമൂഹം ഇന്ന് സൗരോർജ്ജത്തിന്റെ ഗുണങ്ങൾ അനുഭവിക്കുകയാണ്. ശുദ്ധവും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഊർജ്ജ സ്രോതസ്സ് അവരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷ പകർന്നിരിക്കുകയാണ്.
സർക്കാർ 80% സബ്സിഡി നൽകിയതോടെ ഏകദേശം 5,000 അഗാരിയ കുടുംബങ്ങൾ സോളാർ പാനലുകൾ സ്ഥാപിച്ചു. ഇത് അവരുടെ ചെലവ് കുറയ്ക്കുകയും ലാഭം 60% വരെ വർദ്ധിപ്പിക്കുകയും ചെയ്തു. ദേവാഭായ് സവാദിയ, ജേരാഭായ് ധാമേച്ച തുടങ്ങിയ കർഷകർക്ക് ഇന്ധനച്ചെലവിലുണ്ടായ ലാഭത്തിൽ പുതിയ വീടുകൾ പണിയാനും ട്രാക്ടറുകൾ വാങ്ങാനും കുടുംബ ചടങ്ങുകൾക്ക് സഹായിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അവർ അവകാശപെട്ടു
.
സൗരോർജ്ജം ആരോഗ്യ മേഖലയിലും പ്രധാന മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. നീണ്ട വിളവെടുപ്പ് കാലയളവ്, മെച്ചപ്പെട്ട ഗുണമേന്മയുള്ള ഉപ്പ് ഉത്പാദനം, സാമുദായിക ജീവിതത്തിന് കൂടുതൽ സമയം എന്നിവയും സാധ്യമായി. സബ്സിഡി അവസാനിച്ചിട്ടുണ്ടെങ്കിലും, സൗര ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പോലുള്ള തുടർ സഹായങ്ങളുടെ ആവശ്യകത സന്നദ്ധ സംഘടനകൾ എടുത്തു പറഞ്ഞു.
ഒറ്റപ്പെടൽ, ആരോഗ്യ സേവനങ്ങളുടെ അഭാവം, മോശം വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഇനിയും നിലനിൽക്കുന്നുണ്ടെങ്കിലും, നവീകരണ ഊർജ്ജത്തിലേക്കുള്ള മാറ്റം ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും കുടുങ്ങിയ ഈ സമുദായത്തിന് പ്രതീക്ഷയും മാന്യതയും നൽകിയിരിക്കുന്നു. ഒരു കർഷകന്റെ വാക്കുകളിൽ പറഞ്ഞാൽ, “സൗരോർജം വന്നതിന്റെ പിന്നാലെ, ജീവിതം സന്തോഷപൂർണമായി.”



