റഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ബ്രയാൻസ്ക് മേഖലയിൽ ശനിയാഴ്ച രാത്രി ട്രെയിൻ പാളത്തിന് മുകളിലുള്ള പാലം തകർന്ന് വീണ് പാസഞ്ചർ ട്രെയിൻ അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ കുറഞ്ഞത് ഏഴു പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉക്രെയിൻ അതിർത്തിയോട് ചേർന്നുള്ള ബ്രയാൻസ്ക് മേഖലയിലെ പാലം ഗതാഗത പ്രവർത്തനങ്ങളിൽ ഉണ്ടായ നിയമവിരുദ്ധ ഇടപെടലാണ് അപകടത്തിന്റെ കാരണമെന്ന് മൊസ്കോ റെയിൽവേ അറിയിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
റഷ്യയിലെ ഫെഡറൽ റോഡ് ട്രാൻസ്പോർട്ട് വകുപ്പായ റോസാവ്റ്റോഡോർ നൽകിയ വിവരമനുസരിച്ച്, തകർന്ന പാലം ട്രെയിൻ ഓടുന്ന റെയിൽവേ ട്രാക്കുകൾക്കുമുകളിലൂടെ ആയിരുന്നു. സർക്കാർ ഏജൻസികൾ സംഭവസ്ഥലത്തുനിന്ന് പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ തകർന്ന പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കീറിമുറിഞ്ഞ് കിടക്കുന്ന ട്രെയിനിന്റെ കമ്പാർട്ട്മെന്റുകളും ട്രെയിനിലെ യാത്രിക്കാരെയും കാണാമായിരുന്നു. സോഷ്യൽ മീഡിയയിലെ മറ്റ് ദൃശ്യങ്ങൾ പാലം തകരുന്നതിന് മുമ്പ് അതിലേക്ക് കയറുനത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാർ എടുത്തതാണെന്ന് കരുതുന്നു.
അത്യാഹിത സേവനങ്ങളും സർക്കാർ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി. ഏഴുപേർ മരിച്ചുവെന്നും പരിക്കേറ്റ 30 പേരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നുവെന്നും ബ്രയാൻസ്ക് മേഖലാ ഗവർണർ അലക്സാണ്ടർ ബൊഗോമാസ് അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്കു വേണ്ട സഹായം എല്ലാവരും നൽകാൻ ശ്രമിക്കുകയാണെന്ന്” അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് ആരാണ് ഉത്തരവാദിയെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ല, എന്നാൽ മുമ്പ് ചില ഉദ്യോഗസ്ഥർ റഷ്യയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നതിന് ഉക്രെയിൻ അനുകൂല അട്ടിമറിക്കാരെ കുറ്റപ്പെടുത്തിയിട്ടുണ്ട്.
2023 ഡിസംബറിൽ ഉക്രെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, കീവിന്റെ പ്രധാന ചാരസംഘടന സൈബീരിയയിലെ ഒരു പ്രധാന റെയിൽവെലൈനിൽ രണ്ട് സ്ഫോടനങ്ങൾ വിജയകരമായി നടത്തിയതായിരുന്നു. ഈ റെയിൽവെവഴി റഷ്യയും ചൈനയും തമ്മിലുള്ള പ്രധാന വ്യാപാരമാർഗ്ഗമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് ഉക്രെയിൻ സുരക്ഷാ വകുപ്പുകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉക്രെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഫോടനങ്ങളിൽ ഒന്നിനെ റഷ്യൻ റെയിൽവേ സ്ഥിരീകരിച്ചു, പക്ഷേ അതിന്റെ കാരണം വ്യക്തമാക്കിയില്ല. രണ്ടാം സ്ഫോടനത്തെക്കുറിച്ച് റഷ്യൻ അധികൃതർ പ്രതികരിച്ചിട്ടില്ല.



