അമേരിക്കയിലെ മെയ്ൻ സംസ്ഥാനത്തിലെ ബിഗലോ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ നാസയുടെ ഉപഗ്രഹ വിവരങ്ങൾ ഉപയോഗിച്ച് കടലിലെ ചെറിയ ജീവികളുടെ എണ്ണം കണ്ടെത്തുന്നു. വംശനാശ ഭീഷണി നേരിടുന്ന വടക്കൻ അറ്റ്ലാൻറിക് റൈറ്റ് തിമിംഗലങ്ങൾ എവിടേക്ക് പോകുമെന്ന് മുൻകൂട്ടി അറിയാനാണ് ഈ ശ്രമം. കലാനസ് ഫിൻമാർച്ചികസ് എന്ന തിമിംഗലങ്ങളുടെ പ്രധാന ഭക്ഷണമായ ചെറിയ ജീവികളെ ബഹിരാകാശത്തിൽ നിന്നുകൊണ്ട് കണ്ടെത്തി തിമിംഗലങ്ങളുടെ ഭക്ഷണരീതിക്ക് അനുയോജ്യമായ മെച്ചപ്പെട്ട സംരക്ഷണ പദ്ധതികൾ തയ്യാറാക്കാൻ ആണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.
ഈ സാങ്കേതികവിദ്യ ചെറിയ ജീവികളിൽ കാണപ്പെടുന്ന ചുവന്ന നിറത്തിലുള്ള പദാർത്ഥം കണ്ടെത്തുന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇത് കടലിന്റെ പുറത്ത് സൂര്യപ്രകാശം പ്രതിഫലിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നു. ഈ ചുവന്ന പദാർത്ഥം കൂടുതൽ അളവിൽ ഉണ്ടാകുമ്പോൾ ഉപഗ്രഹ ഫോട്ടോകളിൽ കാണാവുന്ന നിറമാറ്റം ഉണ്ടാകുന്നു. നല്ല ഫലം നൽകുന്ന ഈ രീതി ഇപ്പോഴും മെച്ചപ്പെടുത്തി വരുന്നു. ആദ്യകാല പരീക്ഷണങ്ങളിൽ തിമിംഗലങ്ങളുടെ ഭക്ഷണവുമായി ബന്ധമില്ലാത്ത മറ്റ് ചുവന്ന നിറമുള്ള ജീവികളും കണ്ടെത്തപ്പെട്ടു.
തിമിംഗലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതിനാലാണ് ഈ ഗവേണത്തിൽ ഇത്രത്തോളം പ്രാധാന്യമുള്ളത്. ഇപ്പോൾ ഏകദേശം 370 തിമിംഗലങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിൽ വെറും 70 പെൺതിമിംഗലങ്ങൾക്ക് മാത്രമാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാധിക്കുന്നത്.
അവയുടെ ഭക്ഷണം എവിടെയുണ്ടെന്ന് കൃത്യമായി അവയ്ക്ക് കണ്ടെത്താൻ കഴിഞ്ഞാൻ വംശനാശഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. കപ്പലുകൾ ഇടിച്ചുള്ള അപകടവും മത്സ്യബന്ധന വലകളിൽ കുരുങ്ങുന്നതും ഒഴിവാക്കാനും കഴിയും. തിമിംഗലങ്ങളെ സംരക്ഷിക്കുന്നതിനായി പ്രദേശത്ത് മത്സ്യബന്ധന നിരോധനമോ കപ്പൽ വേഗത കുറയ്ക്കലോ നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിയും. 2024-ൽ വിക്ഷേപിച്ച നാസയുടെ പുതിയ പേസ് ഉപഗ്രഹത്തിന് ഈ പ്രവർത്തനം വളരെയധികം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
പത്ത് പ്രകാശ തരംഗങ്ങൾ കണ്ടെത്തുന്ന പഴയ അക്വാ ഉപഗ്രഹത്തിൽ നിന്ന് വ്യത്യസ്തമായി പേസിന് 280 എണ്ണം പിടിച്ചെടുക്കാൻ കഴിയും. ഇത് ശാസ്ത്രജ്ഞരെ ചെറിയ ജീവി ഇനങ്ങൾ തമ്മിൽ മെച്ചപ്പെട്ട രീതിയിൽ വേർതിരിച്ചറിയാൻ സഹായിക്കും. ഈ പുതിയ രീതി പല മാർഗങ്ങളിൽ ഒന്ന് മാത്രമാണെങ്കിലും കടലിലെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നിനെ സംരക്ഷിക്കുന്നതിൽ വിലപ്പെട്ട പുതിയ അറിവ് നൽകുന്നതായി ഗവേഷകർ പറയുന്നു.



