ഗാസയിലെ സൈനിക നടപടികളും പശ്ചിമ തീരത്തെ അധിനിവേശ വ്യാപനവും തുടർന്നാൽ, ഇസ്രായേലിനെതിരെ പ്രത്യേകം ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കാനഡ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ മൂന്ന് പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകി. ഹമാസിനെതിരെ സുരക്ഷാ നടപടി സ്വീകരിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ ആക്രമണങ്ങൾ വളരെ കടുത്തതാണെന്നും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നും ഈ രാജ്യങ്ങൾ അഭിപ്രായപ്പെടുന്നു.
ഹമാസിനെതിരെ സുരക്ഷാ നടപടി സ്വീകരിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ ആക്രമണങ്ങൾ വളരെ കടുത്തതാണെന്നും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നും ഈ രാജ്യങ്ങൾ അഭിപ്രായപ്പെടുന്നു. ഗാസയിലെ സൈനിക നടപടികളും പശ്ചിമ തീരത്തെ അധിനിവേശ വ്യാപനവും തുടർന്നാൽ, ഇസ്രായേലിനെതിരെ പ്രത്യേകം ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി. ഹമാസിനെതിരെ സ്വരക്ഷാ നടപടി സ്വീകരിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അംഗീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ ആക്രമണങ്ങൾ വളരെ കടുത്തതാണെന്നും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നും ഈ രാജ്യങ്ങൾ അഭിപ്രായപ്പെടുന്നു.
ഇസ്രായേൽ അനുവദിക്കുന്ന ആഹാര സഹായം “തികച്ചും അപര്യാപ്തം” എന്ന് മൂന്ന് രാജ്യങ്ങളും വിലയിരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ “ഗാസ മുഴുവനും കയ്യടക്കും” എന്ന പ്രഖ്യാപനത്തെയും മറ്റ് മന്ത്രിമാരുടെ വിവാദ പ്രസ്താവനകളെയും അവർ ശക്തമായി എതിർത്തു. പശ്ചിമ കരയിലെ കുടിയേറ്റങ്ങൾ ഇസ്രായേലിന്റെയും ഫലസ്തീന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവർ മുന്നറിയിപ്പ് നൽകി.
യുഎൻ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഇസ്രായേലിനോട് മനുഷ്യാവശ്യ സഹായം അടിയന്തിരമായി പുനരാരംഭിക്കാൻ ആവശ്യപ്പെട്ടു. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഹമാസിന്റെ ആക്രമണത്തെ വിമർശിച്ചെങ്കിലും, ഇസ്രായേലിനെ നേരിട്ട് പരാമർശിച്ചില്ല. അതേസമയം, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗും “ഹമാസിന് ഗാസയിൽ ഭാവിയില്ല” എന്ന നിലപാടിൽ ഒരേ അഭിപ്രായക്കാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



