കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ ബന്ധുക്കളെ കണ്ടെത്താനാകാത്ത 27 മൃതദേഹങ്ങൾ 4 മാസത്തിലധികമായി സംസ്കരിക്കാതെ ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ജനുവരി 1-ന് അനാഥ മൃതദേഹങ്ങളുടെ സംസ്കാരത്തിനുള്ള പുതിയ നിയമം സർക്കാർ പാസ്സാക്കിയെങ്കിലും അതിന്റെ നടത്തിപ്പിനാവശ്യമായ അടിസ്ഥാന സംവിധാനങ്ങൾ ഇതുവരെ ആരും ഒരുക്കിയിട്ടില്ല.
നിയമപ്രകാരം രണ്ടാഴ്ച ബന്ധുക്കളെ അന്വേഷിച്ചശേഷം വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം, എന്നാൽ ആ വെബ്സൈറ്റ് തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ആരോഗ്യ സേവന വിഭാഗം (NLHS) വക്താവ് മിക്കെയ്‌ല എച്ച്ഗെറി പറഞ്ഞു. ആ വെബ്സൈറ്റിൽ മരിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനുശേഷമാണ് സംസ്കാരം നടത്താൻ കഴിയുക.
കഴിഞ്ഞ വർഷം 28 മൃതദേഹങ്ങൾ ആശുപത്രിയിലെ ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്നത് വിവാദമായിരുന്നു.
തുടർന്ന് അവ ആശുപത്രിയുടെ അണ്ടർഗ്രൗണ്ട് പാർക്കിംഗിലേക്ക് മാറ്റി മതിൽകെട്ടി സംരക്ഷിക്കുകയായിരുന്നു. ഇപ്പോൾ എല്ലാ മൃതദേഹങ്ങളും NLHS-ന്റെ പ്രത്യേക സ്റ്റോറേജ് യൂണിറ്റുകളിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അറിയിപ്പ്. ഈ അവസ്ഥ വളരെ ദയനീയമാണ്. എല്ലാ മരിച്ചവർക്കും മാന്യമായ അന്ത്യകർമ്മങ്ങൾക്ക് അവകാശമുണ്ട്, PC എം.എച്ച്.എ ബാരിയും ആരോഗ്യ വിമർശകൻ ബാരി പെട്ടനും സർക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പുതിയ ആരോഗ്യമന്ത്രി ക്രിസ്റ്റ ലിൻ ഹൗവെൽ നിയമനടപടികൾ നിലവിലുണ്ടെന്നും NLHS അവ നടപ്പിലാക്കുമെന്ന് പറഞ്ഞെങ്കിലും, എന്തുകൊണ്ട് ഇതുവരെ ഒരു സംസ്കാരവും നടന്നിട്ടില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല.



