ഗ്രാൻഡെ പ്രൈറിയിലേക്ക് കാട്ടുതീ അതിവേഗം പടരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. കാട്ടുതീയെ തുടർന്ന് ഈ പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥരും പോലീസും അറിയിച്ചു. ടൗൺഷിപ്പ് റോഡ് 710 മുതൽ 27 വരെ അവന്യൂവിനും റേഞ്ച് റോഡ് 64 ന് കിഴക്കും ഹൈവേ 40 നും ഇടയിൽ താമസിക്കുന്ന എല്ലാവരും ഉടൻ ഒഴിഞ്ഞുപോകണമെന്ന് പ്രവിശ്യ അതിന്റെ അടിയന്തര മുന്നറിയിപ്പ് സേവനം വഴി അറിയിച്ചു.
പോലീസ് റോഡുകൾ അടച്ചിട്ട് ഗതാഗതം വഴിതിരിച്ചുവിടുന്ന പ്രവർത്തിയും തുടരുകയാണ്. 65,000 ആണ് ഈ പ്രദേശത്തെ ജനസംഖ്യ. നഗരപരിധിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി റേഞ്ച് റോഡ് 64 ലും ടൗൺഷിപ്പ് റോഡ് 710 ലും തീപിടുത്തം ആരംഭിച്ചതായാണ് വിവരം. തീ ഒരു വ്യാവസായിക പാർക്കിലേക്ക് അടുക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
അഗ്നിശമന സേനാംഗങ്ങളും പോലീസും ഉൾപ്പെടെയുള്ള അടിയന്തര ഉദ്യോഗസ്ഥർ തീ അണയ്ക്കാനും റോഡ് തടസ്സങ്ങൾ സൃഷ്ടിക്കാനും വേഗത്തിൽ പ്രവർത്തിച്ചതായി ഷ്രോപ്ഷയർ പറഞ്ഞു. ബോംബർ വിമാനങ്ങൾ ചുവന്ന രാസവസ്തു പോലെ തോന്നിക്കുന്ന ഒരു കാര്യം തീയിൽ ഇടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഗ്രാൻഡെ പ്രൈറിയിലെ ആളുകൾ പറയുന്നത് നിരവധി വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഗ്രൗണ്ട് ക്രൂ, രണ്ട് വാട്ടർ ബോംബറുകൾ എന്നിവ തീ അണയ്ക്കുന്നതിന് ശ്രമിച്ചെന്നാണ്. ഒഴിപ്പിക്കപ്പെട്ടവരോട് ഗ്രാൻഡെ പ്രൈറിയിലെ പോമെറോയ് ഹോട്ടലിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ അധികാരികൾ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട രേഖകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ അവരുടെ കയ്യിൽ കരുതാനും പ്രവിശ്യ ഉപദേശിക്കുന്നു.



