ടൊറന്റോ: ടൊറന്റോയിലെ ഹാർബർഫ്രണ്ടിന് സമീപമുണ്ടായ വ്യാവസായിക അപകടത്തിൽ ഇന്ന് പുലർച്ചെ ഒരു ഹൈഡ്രോ തൊഴിലാളി മരിച്ചു. വൈദ്യുതാഘാതമേറ്റായിരിക്കാം മരണമെന്ന് പറയപ്പെടുന്നു. റിപ്പോർട്ടിനെത്തുടർന്ന് പുലർച്ചെ 1:50 ഓടെ റീസ് സ്ട്രീറ്റിലും ക്വീൻസ് ക്വെയ് ഡബ്ല്യുവിലുമായി അടിയന്തര സംഘത്തെ വിളിച്ചുവരുത്തി. അഗ്നിശമന സേനാംഗങ്ങൾ തൊഴിലാളിയെ അണ്ടർഗ്രൗണ്ട് വാൾട്ടിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.പിന്നീട് അദ്ദേഹം മരിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
മറ്റൊരു തൊഴിലാളിക്ക് ഗുരുതരമല്ലാത്ത പരിക്കുകൾ ഉണ്ടായിയെന്ന് തൊഴിൽ അതോറിറ്റി വക്താവ് അറിയിച്ചു.അപകടസമയം തൊഴിലാളി ലൈവ് വയറുകളുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ അധികൃതർ സംഭവസ്ഥലത്ത് അന്വേഷണം നടത്തുകയാണ്.
ടൊറന്റോ ഹൈഡ്രോയുടെ റിപ്പോർട്ട് പ്രകാരം, അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി, ഇത് ഏകദേശം 792 ഉപഭോക്താക്കളെ ബാധിച്ചു. അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ച യൂട്ടിലിറ്റി കമ്പനി, തൊഴിൽ മന്ത്രാലയവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഈ സമയത്ത് തൊഴിലാളിയുടെ കുടുംബത്തെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.



