വടക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ സ്നോ ലേക്ക് നഗരത്തിൽ വ്യാപകമായ കാട്ടുതീ അതിവേഗത്തിൽ പടർന്നുപിടിക്കുന്നതിനെത്തുടർന്ന് നിർബന്ധിത ഒഴിപ്പിക്കൽ പ്രഖ്യാപിച്ചു.മൂന്ന് ദിവസം മുമ്പ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം താമസക്കാർക്ക് ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പായി ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിയിരുന്നു.ശക്തമായ കാറ്റിനാൽ തീവ്രതയാർന്ന ഈ കാട്ടുതീ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മോശമാക്കുകയും ഇപ്പോൾ നഗരത്തിന് നേരിട്ട് ഭീഷണിയായി മാറുകയും ചെയ്തിരിക്കുകയാണ്.
ഒഴിപ്പിക്കപ്പെടുന്നവരിലെ ഒരു ദമ്പതികളായ ഫ്ലിൻ ഫ്ലോണിലെ ലിൻഡാ സ്മിത്തും ടോം അലനും പറയുന്നത്, അവർ ഒരാഴ്ചയ്ക്കുള്ളിൽ നാലാം തവണയാണ് കാട്ടുതീയിൽനിന്ന് രക്ഷപ്പെടുന്നത് എന്നാണ്. ദമ്പതികൾ ആദ്യം ബേക്കേഴ്സ് നാരോസ്, വെകുസ്കോ ഫാൾസ് എന്നിവയുൾപ്പെടെ അടുത്തുള്ള സ്ഥലങ്ങളിൽ സുരക്ഷ തേടിയെങ്കിലും ആവർത്തിച്ചുള്ള ഒഴിപ്പിക്കൽ നേരിടേണ്ടി വന്നു. അനന്തമായ ഈ പ്രതിസന്ധിയിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് സ്മിത്ത് പറഞ്ഞു “ഇത് ഒരു നരകയാതനയാണ്”. അവരുടെ ഏറ്റവും പുതിയ ലക്ഷ്യസ്ഥാനം ദ് പാസ് ആണ്.
സ്നോ ലേക്കിനെ അപകടത്തിലാക്കുന്ന കാട്ടുതീ മാനിറ്റോബയിലെ ഏറ്റവും വലിയ സജീവ തീപിടുത്തമായി മാറിയിരിക്കുകയാണ്, ഇത് ഏകദേശം 3,07,800 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നു. ഷെറിഡോൺ, ഫ്ലിൻ ഫ്ലോൺ എന്നിവിടങ്ങൾക്കു സമീപത്തുള്ള വെവ്വേറെ തീകൾ ലയിച്ചാണ് ഇത് രൂപപ്പെട്ടത്. റോക്കി ലേക്ക് ഈസ്റ്റ്, റോക്കി ലേക്ക് നോർത്ത് എന്നിവയുൾപ്പെടെ അടുത്തുള്ള പല പ്രദേശങ്ങൾക്കും പ്രവിശ്യ രണ്ട് മണിക്കൂർ മുന്നറിയിപ്പോടെ ഒഴിപ്പിക്കൽ നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സ്നോ ലേക്കിൽ ഈ ആഴ്ച തുടക്കത്തിൽ സ്വമേധയാ ഒഴിപ്പിക്കലിൽ നിന്നാണ് കാര്യങ്ങൾ ആരംഭിച്ചത്. ചെറിൽ, നെൽസൺ ലിങ്ക്ലേറ്റർ എന്നിവരും അവരുടെ കുട്ടികളും ഉൾപ്പെടെ ചില കുടുംബങ്ങൾ വെള്ളിയാഴ്ച വരെ പിന്നിൽ നിന്നിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമാണ് വീടിനുള്ളിൽ കഴിഞ്ഞിരുന്ന കുടുംബം നഗരത്തിൽനിന്ന് പുറത്തേക്കുള്ള ബസിൽ കയറാൻ തയ്യാറായത്. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി കാട്ടുതീ സീസണിനെ നേരിടുന്ന വടക്കൻ മാനിറ്റോബ സമുദായങ്ങളുടെ നിരന്തര വെല്ലുവിളികൾ എടുത്തുകാട്ടുന്നു.



