വിന്നിപെഗ് : നഗരത്തിലെ പ്രധാന പൊതുസ്ഥാപനങ്ങൾക്ക് സമീപം പ്രതിഷേധക്കാർ നിൽക്കേണ്ട ദൂരപരിധി നിശ്ചയിക്കുന്ന പുതിയ റിപ്പോർട്ട് സിറ്റി കൗൺസിൽ അവലോകനം ചെയ്യും. ആരോഗ്യ കേന്ദ്രങ്ങൾ, സാംസ്കാരിക നിലയങ്ങൾ, വിദ്യാലയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സിറ്റിയുടെ ഉടമസ്ഥതയിലുള്ള ശ്മശാനങ്ങൾ, ലൈബ്രറികൾ എന്നിവയുടെ 100 മീറ്റർ പരിധിക്കുള്ളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ ബൈലോ പ്രകാരം അനുവദിക്കില്ല. ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും വിലക്കുണ്ട്.
ജനങ്ങൾക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും പൊതു ഇടങ്ങൾ ഉപയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് കൗൺസിലർ ഇവാൻ ഡങ്കൻ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. ആദ്യത്തെ നിയമലംഘനത്തിന് 500 ഡോളറും രണ്ടാമത്തേതിന് 1,000 ഡോളറുമാണ് പിഴ. മൂന്നാമതോ അതിലധികമോ തവണ നിയമം ലംഘിച്ചാൽ 5,000 ഡോളർ വീതം പിഴ ഈടാക്കും.
എന്നാൽ തൊഴിൽ തർക്കങ്ങളുമായോ കൂട്ടായ വിലപേശലുകളുമായോ ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഈ ബൈലോ ബാധകമായിരിക്കില്ല. ഫെബ്രുവരി 17-ന് എക്സിക്യൂട്ടീവ് പോളിസി കമ്മിറ്റി ഈ നിർദ്ദേശം ചർച്ച ചെയ്യും. തുടർന്ന് ഫെബ്രുവരി 26-ന് നടക്കുന്ന മുഴുവൻ കൗൺസിൽ അംഗങ്ങളുടെയും യോഗത്തിൽ ബൈലോ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Violation of the law will result in fines of up to $5,000; New bylaw to set distance limits for protesters



