യുഎസ് സൈനികർക്കായി പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന പേരിൽ ഓരോ സൈനികർക്കും 1,776 ഡോളർ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നൽകുമെന്നാണ് ട്രംപ് അറിയിച്ചത്. സായുധസേനയുടെ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരമായാണ് ഈ തുക നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് സ്ഥാപിതമായ 1776 എന്ന വർഷത്തെ അനുസ്മരിച്ചാണ് ലാഭവിഹിത തുക 1,776 ഡോളറായി നിശ്ചയിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഏകദേശം 14.5 ലക്ഷത്തിലധികം സൈനികർക്കാണ് ഈ തുക ലഭിക്കുകയെന്ന് വൈറ്റ് ഹൗസ് അധികാരികൾ അറിയിച്ചു. വിവിധ താരിഫുകളിലൂടെ പ്രതീക്ഷിച്ചതിലധികം വരുമാനം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും, ആ ലാഭത്തിൽ പങ്ക് ലഭിക്കാൻ യുഎസ് സൈന്യത്തേക്കാൾ അർഹരായവർ മറ്റാരുമില്ലെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സൈനികർ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്മസ് അവധിക്കാലത്തോടനുബന്ധിച്ചുള്ള പ്രഖ്യാപനമായതിനാൽ ഇത് സൈനികർക്കുള്ള പ്രത്യേക പ്രോത്സാഹനമായി കണക്കാക്കപ്പെടുന്നതായി വിലയിരുത്തപ്പെടുന്നു. ലാഭവിഹിതം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Christmas gift for US soldiers; Trump announces $1,776 for each



