ഒന്റാറിയോ സ്കൂളുകളുടെ നടപടി
ഒന്റാറിയോ:മീസിൽസ് വ്യാപകമായി പടരുന്നതിനിടെ പൂർണമായി വാക്സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികളെ സ്കൂളുകൾ സസ്പെൻഡ് ചെയുന്നു. ടൊറന്റോയിൽ, 173 പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു, നൂറുകണക്കിന് പേർ ഇതേ നടപടി നേരിടുമെന്ന് പ്രതീക്ഷിക്കുന്നു. ടൊറന്റോ പബ്ലിക് ഹെൽത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 10,000 വിദ്യാർത്ഥികൾക്ക് നിലവിൽ പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയായിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്തു.
ഇമ്മ്യൂണൈസേഷൻ തെളിവ് നൽകിയോ സാധുവായ ഒഴിവാക്കൽ സമർപ്പിച്ചോ വിദ്യാർത്ഥികൾക്ക് ക്ലാസിലേക്ക് മടങ്ങാവുന്നതാണ്. ടൊറന്റോയിലെ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. വിനിത ദുബെ ഉൾപ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട വാക്സിനുകൾ നൽകാനും ആകെയുള്ള കവറേജ് മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. വാട്ടർലൂവിൽ, കഴിഞ്ഞയാഴ്ച 1,600-ലധികം വിദ്യാർത്ഥികൾ സസ്പെൻഡ് ചെയ്യപ്പെട്ടു, ഒട്ടാവ പബ്ലിക് ഹെൽത്ത് ഏകദേശം 15,000 നോട്ടീസെസ് ഓഫ് ഇൻകോമ്പ്ളേറ്റ് റെക്കോർഡ്‌സിന്റെ അറിയിപ്പുകൾ നൽകിയിട്ടുണ്ട്, മെയ് മാസം മുഴുവൻ സസ്പെൻഷനുകൾ തുടരുന്നു.
661 പേരെ – മിക്കവാറും വാക്സിനേഷൻ എടുക്കാത്ത കുട്ടികളെ – ബാധിച്ച രോഗവ്യാപനം, സംസ്ഥാനത്തെ പ്രതിരോധ കുത്തിവയ്പ്പ് രേഖകൾ ഡിജിറ്റലൈസ് ചെയ്യണമെന്ന ആവശ്യങ്ങൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. നിലവിൽ, മിക്ക ഒന്റാറിയോ നിവാസികളും ഇപ്പോഴും പേപ്പർ അടിസ്ഥാനമാക്കിയുള്ള വാക്സിൻ ട്രാക്കിംഗാണ് ആശ്രയിക്കുന്നത്. ഒന്റാറിയോ ഇമ്മ്യൂണൈസേഷൻ അഡ്വൈസറി കമ്മിറ്റിയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള വിദഗ്ധർ, കേന്ദ്രീകൃത ഇലക്ട്രോണിക് രജിസ്ട്രി അനാവശ്യമായ സസ്പെൻഷനുകൾ ഗണ്യമായി കുറയ്ക്കുകയും രോഗപ്രതിരോധ ശ്രമങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വാദിക്കുന്നു.



