ദുബായ്: മുംബൈക്കിടയിലെ സമുദ്രത്തിനടിയിലൂടെയുള്ള ഹൈസ്പീഡ് ട്രെയിൻ പദ്ധതി ശ്രദ്ധേയമാകുന്നു
ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൈർഘ്യമേറിയ ദൂരം: രണ്ടു മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ കഴിയുന്ന അത്ഭുതകരമായ ട്രെയിൻ പദ്ധതിയാണിത്. ദുബായ് -മുംബൈ അണ്ടർവാട്ടർ ട്രെയിൻ, എന്ന ഈ വിചിത്ര ആശയം, ലോകത്തെ തന്നെ ആദ്യത്തെ സമുദ്രത്തിനടിയിലൂടെയുള്ള രാജ്യാന്തര ഹൈസ്പീഡ് റെയിൽ പാതയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പദ്ധതിയുടെ മുഖ്യ ആകർഷണങ്ങൾ:
• ഏകദേശം 2,000 കിലോമീറ്റർ ദൂരത്തിൽ, അറേബ്യൻ കടലിന്റെ അടിയിൽ ട്രാക്ക് പണിയുന്നതാണ് പദ്ധതി.
• ട്രെയിൻ 600 മുതൽ 1000 കിലോമീറ്റർ/മണിക്കൂർ വരെ വേഗത കൈവരിക്കും.
• യാത്ര സമയം 2 മണിക്കൂർ മാത്രം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം.
യാത്രക്കാർക്കും ചരക്കുകൾക്കും ഒരേ സമയം സേവനം:
ഈ ട്രെയിൻ യാത്രക്കാർക്കൊപ്പം വെള്ളം,ക്രൂഡ് ഓയിൽ, മറ്റ് ചരക്കുകൾ എന്നിവയും കൊണ്ട് പോകാൻ കഴിയും. യു.എ.ഇ യിൽ നിന്നും ക്രൂഡ് ഓയിലും. ഇന്ത്യയിൽ നിന്നു ശുദ്ദജലവും പരസ്പരം കൈമാറ്റം ചെയ്യാൻ സാധിക്കും അതുകൊണ്ടുതന്നെ അത്രമേൽ വാണിജ്യ സാധ്യതകൾ ഈ പദ്ധതിക്കുണ്ട്.
സമുദ്രദൃശ്യങ്ങളോടൊപ്പം യാത്ര വലിയ ആകർഷണമായിരിക്കും
ട്രെയിനിൽ പാനറാമിക് വിൻഡോകൾ ഉൾപ്പെടുത്തിയിരിക്കും. യാത്രക്കാർക്ക് കടൽജീവങ്ങളെ നേരിൽ കാണാനുള്ള അപൂർവ അവസരം ഇതിലൂടെ ലഭ്യമാകും.
പദ്ധതിയുടെ ചാലഞ്ചുകളും സാധ്യതകളും:
• എഞ്ചിനിയറിംഗിൽ അത്യുഗ്രൻ സാങ്കേതികതകൾ വേണ്ടിവരും. കടലിന്റെ താഴ്വരകളിലൂടെയുള്ള നിർമ്മാണം അതീവ സങ്കീർണ്ണവും ചെലവേറിയതുമായിരിക്കും.
• ഇന്ത്യയും യുഎഇയും തമ്മിലുള്ള സർക്കാരുകളുടെ സഹകരണം, അന്താരാഷ്ട്ര കടൽമീറ്റർ ചട്ടങ്ങൾ പാലിക്കൽ എന്നിവ നിർണ്ണായകമാണ്.
• പദ്ധതിയുടെ സാമ്പത്തിക ചെലവ് ബില്ല്യൺ ഡോളറുകൾ ആയി വിലയിരുത്തപ്പെടുന്നു.
നിലവിൽ ഈ പ്രോജക്ട് താത്കാലിക ആശയഘട്ടത്തിലാണ്. നിർമ്മാണം തുടങ്ങിയിട്ടില്ല. എങ്കിലും യു.എ.ഇ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഇതിനായി പഠനങ്ങൾ നടത്തി വരികയാണ്.
ഭാവിയിൽ വിപ്ലവകരമായ യാത്രാ സാധ്യത ഉറപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി, യാഥാർത്ഥ്യമാകുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം.



