അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ ഇറക്കുമതി താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഇരട്ടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കനേഡയിലെ സോൾട്ട് സ്റ്റീ. മേരി നഗരത്തിലെ ഉദ്യോഗസ്ഥർ ശക്തമായ പ്രതിരോധം ഉയർത്തിയിരിക്കുകയാണ്. ഈ നടപടി കനേഡിയൻ, അമേരിക്കൻ തൊഴിലാളികൾക്ക് ഹാനികരമാണെന്നും അത് നിയമവിരുദ്ധവുമാണെന്നും പ്രാദേശിക നേതാക്കൾ അറിയിച്ചു.
ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ താരിഫുകൾ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പ്രാദേശിക നേതാക്കളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് ഈ താരിഫുകളെ അമേരിക്കൻ വ്യവസായത്തിനുള്ള വിജയവുമായാണ് ചിത്രീകരിക്കുന്നത്. ഇത് നമ്മുടെ സ്റ്റീലും അലുമിനിയവും ഉണ്ടാക്കുന്ന തൊഴിലാളികൾക്ക് ഒരു വലിയ സന്തോഷവാർത്തയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ താരിഫുകൾ അനിയന്ത്രിതവും നിയമവിരുദ്ധവും പൂർണ്ണമായും അന്യായവുമാണെന്ന് പറഞ്ഞ് സോൾട്ട് സ്റ്റീ. മേരി എംപി ടെറി ഷീഹാൻ ഈ അവകാശവാദം നിരാകരിച്ചു. അവ നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സുപ്രധാന ബന്ധത്തെ കൂടുതൽ നശിപ്പിക്കാൻ ഭീഷണിയാണെന്നും അതിർത്തിയുടെ ഇരുവശത്തുമുള്ള വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും ചെലവ് വർധിപ്പിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷൻ മാത്യു ഷൂമേക്കറും ഷീഹാന്റെ ആശങ്കകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഈ താരിഫുകൾ ഒരു അർത്ഥമില്ലാത്ത വ്യാപാര യുദ്ധത്തിന്റെ അനാവശ്യമായ വർധനവാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അദ്ദേഹം വിശേഷിപ്പിച്ചു.
2018-ൽ ട്രംപ് സർക്കാർ കൊണ്ടു വന്ന സ്റ്റീൽ താരിഫുകൾ അമേരിക്കയിൽ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ വില കൂടാൻ കാരണമായി, അതിനാൽ അവ അധിക ചെലവേറിയായി. ഈ മാറ്റം മൂലം 75,000 അമേരിക്കൻ തൊഴിലവസരങ്ങളുടെ മൊത്തത്തിലുള്ള നഷ്ടമായിരുന്നു എന്ന് മുന്‍പുണ്ടായ സാമ്പത്തിക നഷ്ടം ഓര്‍മിപ്പിച്ച് അദ്ദേഹം പറഞ്ഞു.
കാനഡയുടെ തിരിച്ചടിക്കാനുള്ള തീരുമാനത്തെ കുറിച്ച്, “ഞങ്ങൾ പോരാടുകയും, സംരക്ഷിക്കുകയും, നിക്ഷേപിക്കുകയും കൌണ്ടർ ടാരിഫുകൾ വഴി ശേഖരിക്കുന്ന ഓരോ ഡോളറും നമ്മുടെസ്റ്റീൽ തൊഴിലാളികളെ പിന്തുണയ്ക്കാൻ നേരിട്ട് ഉപയോഗിക്കുമെന്നും” ഷീഹാൻ വ്യക്തമാക്കി. സോൾട്ട് സ്റ്റീ. മേരിയിലെ സമ്പദ്‌വ്യവസ്ഥ സ്റ്റീൽ നിർമ്മാണത്തോടാണ് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ, തൊഴിലവസരങ്ങളും വ്യവസായവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉൾക്കണ്ട്, പ്രാദേശിക നേതാക്കൾ അതിവേഗമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.
“കാനഡയിലെ തൊഴിലാളികളും യൂണിയനുകളും വ്യവസായങ്ങളും സർക്കാറും ഒന്നിച്ചു പ്രവർത്തിക്കുകയാണ്. അവസാന താരിഫ് പിൻവലിക്കുന്നത് വരെ ഞങ്ങൾ സമരം തുടരും.” എന്നും ശീഹാൻ പറഞ്ഞു



