മിനാബ്: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിലെ മിനാബിൽ കൊല്ലപ്പെട്ട 165 വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും കണ്ണീരോടെ വിടചൊല്ലി ഇറാൻ. മിനാബിലെ പൊതുചതുരത്തിൽ നടന്ന കൂട്ടസംസ്‌കാര ചടങ്ങിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. കൊല്ലപ്പെട്ട വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ആരോപിച്ചു. കൊല്ലപ്പെട്ട കുരുന്നുകൾക്കായി ഒരുക്കിയ നൂറുകണക്കിന് കല്ലറകളുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, സിവിലിയന്മാരെ ബോധപൂർവ്വം ലക്ഷ്യം വെക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനിലെ റെഡ് ക്സന്റ് കേന്ദ്രങ്ങൾക്കും പള്ളികൾക്കും നേരെയും ആക്രമണമുണ്ടായതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി നിഷേധിച്ചു. തങ്ങൾ ബോധപൂർവ്വം വിദ്യാലയങ്ങളെ ലക്ഷ്യം വെക്കാറില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ, യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുന്ന ഇത്തരം ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയും യുനെസ്കോയും മലാല യൂസഫ്‌സായിയും ശക്തമായി അപലപിച്ചു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് രാജ്യാന്തര സമൂഹം ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mass funeral for over 160 children killed in Iran school attack;



