കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ വ്യാപകമായ കാട്ടുതീ രൂക്ഷമായി തുടരുന്നതിനാൽ ആർഎം ഓഫ് അലക്സാണ്ടർ മേയർ ജാക്ക് ബ്രിസ്കോ അവധിക്കാലത്ത് സജീവമായ കാട്ടുതീ കാരണം ഈ പ്രദേശത്തേക്ക് വരാതിരിക്കാൻ അഭ്യർത്ഥിച്ചിരിക്കുകയാണ് പ്രത്യേകിച്ച് വിനിപെഗിൽ നിന്നുള്ള ആളുകളോടാണ് ഇത് ആവശ്യപ്പെട്ടുള്ളത്. സീസണൽ കാബിനുകൾക്ക് പേരുകേട്ട ഈ പ്രദേശത്ത് നിന്നും ആളുകളെ നിർബന്ധിത ഒഴിപ്പിക്കൽ നടന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ മൂന്നിടങ്ങളിലാണ് കാട്ടുതീ കത്തിക്കൊണ്ടിരിക്കുന്നത്, ഇതിനെ നേരിടാൻ 100-ലധികം അഗ്നിശമന സേനാംഗങ്ങളും ഒന്റാരിയോയിൽ നിന്നുള്ള സഹായ സംഘങ്ങൾ ഉൾപ്പെടെ വ്യോമ പിന്തുണയും ഉണ്ട്.
തീ ഇപ്പോഴും വലുതും നിയന്ത്രണാതീതവുമായി തുടരുകയാണ്, എന്നാൽ ഇതുവരെ കേടുപാടുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുറച്ച് മഴ വന്നെങ്കിലും ബേർഡ് റിവർ ഭാഗത്തെ തീ നിയന്ത്രിക്കാൻ അത് പ്രത്യേകം സഹായിച്ചില്ല.. മില്ലർ റോഡിന് കിഴക്ക്, PR 313-ന് വടക്ക്, ബേർഡ് റിവർ, പിനാവ ബേ, സൺസെറ്റ് ബേ എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു പ്രദേശമായ ആർഎം ഓഫ് പൈനിയിൽ, പ്രാദേശിക അടിയന്തരാവസ്ഥ തുടരുന്നു, എന്നാൽ റീവ് വെയ്ൻ ആൻഡേഴ്സൺ വുഡ്ബ്രിഡ്ജിൽ 15 മില്ലി മീറ്റർ മഴ പെയ്തതിനു ശേഷം മെച്ചപ്പെടൽ റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 8,900 ഹെക്ടർ വിസ്തൃതിയുള്ള തീ ഇപ്പോഴും നിയന്ത്രണാതീതമാണ്, പ്രദേശ വാസികൾ കുറഞ്ഞത് ഒരു രാത്രി കൂടി മാറിപ്പോയിരിക്കണം. സുരക്ഷിതമായ തിരിച്ചു വരവിനായി തീ അണക്കൽ കൂടുതൽ ശക്തമാക്കുകയാണ്. 72 മണിക്കൂർ അടുക്കുന്ന ഒഴിപ്പിക്കപ്പെട്ടവർക്ക് അടുത്ത നടപടികളെക്കുറിച്ച് സർക്കാരിൽ നിന്ന് ആശയവിനിമയം പ്രതീക്ഷിക്കാം. ചെക്ക് വിതരണത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചുമുള്ള അപ്ഡേറ്റുകൾ RM of Alexander വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്യന്നതാണ്.



