ആറു വയസ്സുകാരി ലില്ലിക്കും നാലു വയസ്സുകാരൻ ജാക്ക് സള്ളിവനും വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മെയ് 2 ന് രാവിലെ, നോർത്ത് കരോലിനയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലുള്ള അവരുടെ വീട്ടിലാണ് ഇരുവരെയും അവസാനമായി കണ്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ സ്റ്റീവ് റയാൻ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, കേസിൽ സാക്ഷികളുടെ അഭാവം ഒരു പ്രധാന തടസ്സമാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്
ആറ് ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള നിബിഡ വനത്തിൽ ഏകദേശം ഒരു ആഴ്ചയോളം തിരച്ചിൽ നടത്തിയ ശേഷം, ആർസിഎംപി 160 ഗ്രൗണ്ട് സെർച്ച് ആൻഡ് റെസ്‌ക്യൂ പ്രവർത്തകരെ തിരികെ വിളിച്ചു. ലില്ലിയെയും ജാക്കിനെയും കണ്ടെത്താനുള്ള സജീവമായ തിരച്ചിൽ ശ്രമങ്ങൾ നിലവിൽ കുറച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം ഇപ്പോഴും സജീവമാണെന്ന് റയാൻ പറയുന്നു.
“ഈ രണ്ട് കുട്ടികളെയും പോലീസ് തിരയുകയോ ഏതെങ്കിലും വിധത്തിൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് നോക്കുകയോ ചെയ്യുമ്പോൾ, തിരശ്ശീലയ്ക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. കുറ്റകൃത്യം സംശയിക്കുന്നതിനു പുറമേ, തട്ടിക്കൊണ്ടുപോകൽ സാധ്യതയും തള്ളിക്കളയുന്നില്ല. കുറ്റകൾക്ക് എന്തൊങ്കിലും ആപത്ത് പറ്റിയോ എന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.



