അബുദാബി/വാഷിംഗ്ടൺ: ആഗോളതലത്തിൽ വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാരോപണ ഫയലുകളിൽ അറബ് ഭരണാധികാരികളുടെ പേരും ഉൾപ്പെട്ടതായി സൂചന. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഉൾപ്പെടെയുള്ള പ്രമുഖർ എപ്സ്റ്റീൻ ശൃംഖലയുടെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി എപ്സ്റ്റീൻ ഒരുക്കിയ ഹണി ട്രാപ്പുകളിൽ അറബ് ലോകത്തെ പ്രമുഖർ കുടുങ്ങിയതായും, ഇത് ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലിന് അനുകൂല നിലപാട് സ്വീകരിക്കാൻ ഇവരെ പ്രേരിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ.

2023 ഒക്ടോബർ 7-ന് ശേഷം ഗാസയിൽ തുടരുന്ന ഇസ്രായേൽ സൈനിക നടപടികളെ പരസ്യമായി എതിർക്കാൻ പല അറബ് രാജ്യങ്ങളും മടിക്കുന്നത് ഇത്തരത്തിലുള്ള ബ്ലാക്ക്മെയിൽ തന്ത്രങ്ങൾ കാരണമാണെന്ന ഗുരുതരമായ ആരോപണമാണ് നിലവിൽ ഉയരുന്നത്. ഗസ്സയിലെ കൂട്ടക്കുരുതിക്കും അധിനിവേശത്തിനും സൈനിക സഹായം നൽകുന്നതിനൊപ്പം അയൽരാജ്യങ്ങളായ സുഡാനിലും യമനിലും നടക്കുന്ന ആഭ്യന്തര കലാപങ്ങളിൽ യുഎഇയുടെ ഇടപെടലുകൾ നേരത്തെ തന്നെ ചർച്ചയായിരുന്നു.
സുഡാനിലെ സ്വർണ്ണ ഖനന മേഖലകൾ കൈക്കലാക്കാൻ ആയുധങ്ങൾ വിതരണം ചെയ്യുന്നതായും യമനെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നതായും ഭരണകൂടത്തിനെതിരെ ആരോപണങ്ങളുണ്ട്. ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തിന്റെ ഒരു പങ്ക് ഇസ്രായേൽ സൈന്യത്തിന് കൈമാറുന്നതായും എപ്സ്റ്റീൻ ഫയലുകളെ ഉദ്ധരിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നു.

ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ മുന്നിട്ടിറങ്ങിയ അറബ് നേതാക്കൾ സ്വന്തം താൽപ്പര്യങ്ങൾക്കായി ഫലസ്തീൻ ജനതയെ ഒറ്റുകൊടുക്കുകയായിരുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. അറബ് സയണിസ്റ്റ് സഖ്യങ്ങളുടെ ധാർമ്മിക പാപ്പരത്തം വെളിവാക്കുന്ന ഈ പുതിയ വിവരങ്ങൾ മുസ്ലിം ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകളിൽ ബോംബുകൾ വർഷിക്കുമ്പോൾ അതിന് നിശബ്ദ പിന്തുണ നൽകുന്നവർ ഒരേസമയം വേട്ടക്കാരനൊപ്പവും ഇരക്കൊപ്പവും നിൽക്കുന്ന ഇരട്ടത്താപ്പാണ് കാണിക്കുന്നത്. പണത്തിനും അധികാരത്തിനും വേണ്ടി ഫലസ്തീൻ ജനതയുടെ രക്തം ബലികൊടുക്കുന്ന ഇത്തരം ഭരണാധികാരികളുടെ മുഖംമൂടി എപ്സ്റ്റീൻ ഫയലുകളിലൂടെ അഴിഞ്ഞുവീഴുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ വിവരങ്ങൾ പുറത്തുവരുന്നതോടെ അറബ് രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
jeffrey-epstein-united-arab-emirates-sultan-sulayem-dubai-dp-world
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



