ടെൽ അവീവ്: ഇറാന്റെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയില്ലെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം. മുൻപുണ്ടായ ഏറ്റുമുട്ടലുകളിൽ ആശുപത്രികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പ്രധാന ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുള്ള രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളെ അതത് ആശുപത്രിയുടെയും ഉള്ളിൽത്തന്നെ മുൻകൂട്ടി തയ്യാറാക്കി വെച്ചിട്ടുള്ള ഭൂഗർഭ അറകളിലേക്ക് (Underground bunkers/rooms) മാറ്റി. ഭൂഗർഭ സുരക്ഷാ സംവിധാനങ്ങളില്ലാത്ത സർക്കാർ ആശുപത്രികളിലെ രോഗികളെ സ്വകാര്യ ആശുപത്രികളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാത്ത ചില ആശുപത്രികൾ അടിയന്തര സാഹചര്യത്തിൽ താൽക്കാലികമായി അടച്ചു. അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങൾക്കായി ടെലിമെഡിസിൻ സംവിധാനങ്ങൾ കൂടുതൽ സജീവമാക്കിയിട്ടുണ്ട്.
മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പ്രതിരോധ നടപടികൾ ഊർജിതമാക്കിയത്. നേരത്തെ സോറോക മെഡിക്കൽ സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടത് മുൻനിർത്തിയാണ് ഇത്തവണ മുൻകരുതൽ ശക്തമാക്കിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വരും ദിവസങ്ങളിലും കർശന നിയന്ത്രണങ്ങൾ തുടരാനാണ് അധികൃതരുടെ തീരുമാനം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Iran's threat of retaliation: Israel on high alert, hospitals evacuated



