യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനു നേരെ അടുത്തിടെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് തലസ്ഥാനമായ സനായിലെയും അൽ-ജാവ്ഫ് പ്രവിശ്യയിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഹൂതികളുടെ സൈനിക പബ്ലിക് റിലേഷൻസ് ആസ്ഥാനത്തിനും മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാഹചര്യം ഉടലെടുക്കുകയാണ്. അതേസമയം യെമനിലെ ഹൂതികളെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങളുമായി യുഎസ് രംഗത്തെത്തി. ഹൂതികളുടെ ധനസമാഹരണം, കള്ളക്കടത്ത്, ആക്രമണ പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാല് കപ്പലുകൾക്കുമെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്. ഹൂതികൾക്കെതിരായി ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതേ സമയം, ദോഹയിലെ ഇസ്രയേൽ ആക്രമണത്തില്‍ നെതന്യാഹുവിനെ ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ട്രംപ് ചൂണ്ടിക്കാട്ടി. ഹമാസിന് ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്ക് ആണെന്ന് ഖത്തർ വ്യക്തമാക്കി. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികൾക്ക് മറുപടി പറയിക്കുമെന്നും മുന്നറിയിപ്പ് നൽകി. വാള്‍സ്ട്രീറ്റ് ജേണലിന്‍റേതാണ് റിപ്പോര്‍ട്ട്. ആക്രമണം മുന്‍കൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂവെന്ന് നെതന്യാഹു വ്യക്തമാക്കി.
ഹമാസിന് ഖത്തർ ഓഫീസ് നൽകിയതിനെ കുറിച്ചുള്ള പരാമർശത്തിൽ നെതന്യഹുവിന് എതിരെ ആഞ്ഞടിച്ച് ഖത്തർ രംഗത്തെത്തി. ലോകത്തിനു മുന്നിൽ നേരിട്ട ഒറ്റപ്പെടൽ കൂട്ടാനേ ഇത് ഉപകരിക്കൂ എന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. ഹമാസിന് ഖത്തർ ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്ക് ആണെന്ന് നെതന്യാഹുവിനു അറിയാവുന്നതാണ്. നെതന്യാഹുവിന്റെ ഇത്തരം നടപടികൾ അവസാനിപ്പിക്കാണും വീണ്ടു വിചാരമില്ലാത്ത നടപടികൾക്ക് മറുപടി പറയിക്കാനും പങ്കാളികളുമായി ചേർന്നു പ്രവർത്തിക്കും എന്നും ഖത്തർ വിശദമാക്കി.
Israel attacks again, this time in Yemen; Trump expresses dissatisfaction with Netanyahu
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



