ഒന്റാറിയോ: വന്യജീവി വേട്ട നിയമങ്ങൾ ലംഘിച്ച് മൂസ് (Moose) മൃഗത്തെ അനധികൃതമായി വേട്ടയാടിയ കേസിൽ ദക്ഷിണ ഒന്റാറിയോയിൽ നിന്നുള്ള രണ്ട് വ്യക്തികൾക്ക് ആകെ $11,000 (ഏകദേശം 9,14,000 ഇന്ത്യൻ രൂപ) പിഴ ചുമത്തി. നിരോധിത രീതിയിൽ വേട്ട നടത്തിയതിനാണ് ഇവർക്ക് കനത്ത ശിക്ഷ ലഭിച്ചത്.
വന്യജീവികളെ വേട്ടയാടാനോ ഉപദ്രവിക്കാനോ ബോട്ട് ഉപയോഗിച്ചു എന്ന കുറ്റം സമ്മതിച്ച റോബർട്ട് കെർ എന്നയാൾക്ക് കോടതി $5,500 പിഴ ചുമത്തി.മോട്ടോർബോട്ടിൽ വെടിയുണ്ട നിറച്ച തോക്ക് കൈവശം വെച്ചതിനും ഓടിക്കൊണ്ടിരുന്ന ബോട്ടിൽ നിന്ന് വെടിയുതിർത്തതിനും ആണ് ബ്രയാൻ ലോക്കർ എന്നയാൾക്ക് കോടതി $5,500 പിഴ വിധിച്ചത്.
2024 ഒക്ടോബർ 13-ന് തണ്ടർ ബേയിൽ നിന്ന് 120 കിലോമീറ്റർ പടിഞ്ഞാറുള്ള ലാക് ദെസ് മിൽ ലാക്സിൽ (Lac des Mille Lacs) ആയിരുന്നു സംഭവം. മോട്ടോർബോട്ടിൽ നിന്നുള്ള വെടിവെപ്പ് ഉൾപ്പെടെയുള്ള അനധികൃത വേട്ടകൾ തടയാനായി സംരക്ഷണ ഉദ്യോഗസ്ഥർ ഇവിടെ ഒരു വ്യാജ മൂസ് ഓപ്പറേഷൻ (moose decoy operation) ഒരുക്കിയിരുന്നു.
റോബർട്ട് കെർ മോട്ടോർബോട്ട് ഓടിച്ച് ബോധപൂർവ്വം ഈ വ്യാജ മൂസ് രൂപങ്ങൾക്ക് സമീപത്തേക്ക് എത്തുന്നത് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. തുടർന്ന്, ബോട്ട് മുന്നോട്ട് പോകുമ്പോൾ തന്നെ ബ്രയാൻ ലോക്കർ തന്റെ റൈഫിൾ ഉപയോഗിച്ച് രൂപങ്ങൾക്ക് നേരെ വെടിയുതിർത്തു. ഉടൻ തന്നെ ഇരുവരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇവരെ സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
Individuals Fined for Unlawful Moose Hunting
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



