ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാം. സുധാകരന്റെ സ്ഥാനാർത്ഥിത്വം പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ലെന്നും മറിച്ച് ഒരു വർഷം മുൻപേ കൃത്യമായി ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണെന്നും സലാം ആരോപിച്ചു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരൻ നിരന്തരം ചർച്ചകൾ നടത്തിയിരുന്നുവെന്നും ഈ മൂവർ സഖ്യമാണ് സുധാകരന്റെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയും വലിയ പാരമ്പര്യമുള്ള ഒരു നേതാവ് ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ സലാം, സുധാകരൻ പാർട്ടി വിടുന്നത് സംബന്ധിച്ച ആലോചനകൾ നേരത്തെ തന്നെ നടന്നിരുന്നുവെന്നും വെളിപ്പെടുത്തി. എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് പറയുന്ന സുധാകരൻ ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണ തേടുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് കാണിക്കുന്ന ഈ വലിയ വഞ്ചനയ്ക്കും നെറികേടിനും തൊഴിലാളി വർഗ്ഗം കൃത്യമായ മറുപടി നൽകുമെന്നും എച്ച്. സലാം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
G. Sudhakaran's script was prepared in advance; H. Salam says alliance with KC and Chennithala



