റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് (PTI) നേതാവുമായ ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ച് കൊലപ്പെടെന്ന് അഭ്യൂഹം. പാകിസ്ഥാൻ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ വിവരം വ്യാപകമായി പ്രചരിക്കുകയാണ്. പാക് ചാരസംഘടനയായ ഐ.എസ്.ഐ. (ISI), സൈനിക മേധാവി അസിം മുനീർ എന്നിവർ ചേർന്നാണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. ഈ വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, സംഭവം സത്യമാണെങ്കിൽ അത് പാക് ഭരണകൂടത്തിന്റെ അന്ത്യത്തിന് തുടക്കമാകുമെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്സ് (X) അക്കൗണ്ടിലെ പോസ്റ്റിൽ പറയുന്നു.
അഭ്യൂഹങ്ങൾക്ക് പിന്നിലെ കാരണം:
അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2023 മുതൽ ജയിലിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാനെ കാണാൻ കുടുംബാംഗങ്ങൾക്ക് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതക വാർത്തകൾ പ്രചരിച്ചത്. ഖാനെ കാണണമെന്ന് ആവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടിയ സഹോദരിയെ സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ നീക്കിയതായും റിപ്പോർട്ടുകളുണ്ട്. താൻ ജയിലിൽ പീഡനം അനുഭവിക്കുന്നുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സൈനിക മേധാവി അസിം മുനീർ ആയിരിക്കുമെന്നും കഴിഞ്ഞ ജൂലൈയിൽ ഇമ്രാൻ ഖാൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു.
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ആയിരക്കണക്കിന് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകയാണ്. നേരത്തെ കഴിഞ്ഞ മെയ് മാസത്തിലും ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ അന്ന് പാകിസ്ഥാൻ വാർത്താ വിതരണ മന്ത്രാലയം ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ പാക് സർക്കാരോ ജയിൽ അധികൃതരോ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Former pak PM Imran Khan killed? Death rumours flood social media



