ട്രെന്റൺ മൊബൈൽ ഹോം പാർക്ക് അഗ്നിക്കിരയായി
ഒന്റാരിയോയിലെ ട്രെന്റണിലുള്ള ഒരു മൊബൈൽ ഹോം പാർക്കിൽ ഉണ്ടായ അഗ്നിബാധയിൽ 66 വയസ്സുള്ള ഒരു സ്ത്രീയും ഒരു വയസ്സുള്ള കുട്ടിയും മരണപ്പെട്ടു.അഗ്നിശമന സേന എത്തുമ്പോഴേക്കും ട്രെയിലർ മുഴുവനായി തീ പിടിച്ച നിലയിലായിരുന്നു.ഭയപ്പെട്ട താമസക്കാർ ട്രെയിലറിനുള്ളിൽ ആളുകൾ ഉണ്ടെന്ന് അവരെ അറിയിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ 64 വയസുള്ള ഒരു വയോധിക്കാനും ഗുരുതരമായി പരിക്കറ്റു . 7, 9 വയസ്സുള്ള മറ്റ് രണ്ട് കുട്ടികൾക്ക് ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമായി രക്ഷപെട്ടു.ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ്, ഫയർ മാർഷലിന്റെ ഓഫീസ്, ചീഫ് കൊറോണറുടെ ഓഫീസ് എന്നിവയിൽ നിന്നുള്ള അന്വേഷകർ അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണ്. ദുരന്തത്തിൽ തകർന്ന അയൽവാസികൾ രക്ഷപ്പെട്ടവരെ സഹായിച്ചതായി പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ആരോ ഒരാൾ ഗ്രീസ് ഫയർ വെള്ളമൊഴിച്ച് അണയ്ക്കാൻ ശ്രമിച്ചിരിക്കാമെന്നാണ്. കൂടാതെ, ട്രെയിലറിൽ പ്രവർത്തനക്ഷമമായ പുക ഡിറ്റക്ടറുകൾ ഇല്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.അഗ്നിബാധയിലുണ്ടായ അതിശക്തമായ ചൂട് സമീപത്തുള്ള രണ്ട് വീടുകളുടെ സൈഡിംഗ് ഉരുകിയതായി കണ്ടെത്തി, മൊബൈൽ ഹോമുകളിൽ തീ എത്ര വേഗത്തിൽ പടരുമെന്ന് ഇത് എടുത്തുകാണിക്കുന്നു.
ക്വിന്റെ വെസ്റ്റ് ഫയർ ചീഫ് ജോൺ വിലൻ ബാധിക്കപ്പെട്ട കുടുംബത്തോടും സമൂഹത്തോടും അഗാധമായ അനുശോചനം രേഖപ്പെടുത്തി. മൊബൈൽ ഹോമുകളിലെ അഗ്നിബാധകളുടെ അപകടസാധ്യത അദ്ദേഹം എടുത്തുപറഞ്ഞു, മിനിറ്റുകൾക്കുള്ളിൽ ഇവ പൂർണ്ണമായും തീ പിടിച്ച നിലയിലായിരുന്നു.



