പശ്ചിമ ടെക്സസിൽ ഈ വർഷം ആരംഭിച്ച അഞ്ചാംപനി (മീസിൽസ്) അമേരിക്കയിൽ മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ഒരു സ്കൂൾ കുട്ടിയാണ് ലബ്ബോക്കിയിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. 2025-ൽ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ടെക്സസിൽ മാത്രം 481 സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ ഭൂരിഭാഗവും ഗെയിൻസ് കൗണ്ടിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ന്യൂ മെക്സിക്കോ, കാൻസസ്, ഒക്ലഹോമ, ഒഹായോ എന്നിവ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വൈറസ് പടരുന്നുണ്ട്, പ്രധാനമായും പ്രതിരോധ കുത്തിവയ്പ്പുകൾ കുറഞ്ഞ പ്രേദേശങ്ങളിലാണ് ഇത് കാണപ്പെടുന്നത്.
അമേരിക്കയിൽ പൂർണമായി ഇല്ലാതാക്കപ്പെട്ടതായി കരുതപ്പെട്ടിരുന്ന വൈറസ്, ഇപ്പോൾ പ്രതിരോധ കുത്തിവയ്പ്പ് കുറഞ്ഞ നഗരങ്ങളിൽ വേരുറപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തുടനീളം ആറ് സജീവ പകർച്ചവ്യാധി ക്ലസ്റ്ററുകൾ സിഡിസി തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടാതെ മറ്റ് 17 സംസ്ഥാനങ്ങളിൽ അധിക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധികൃതരുടെ അഭിപ്രായത്തിൽ, ഇത്തരം പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ ഒരുമിച്ചുള്ള ശ്രമം അനിവാര്യമാണ്.
അഞ്ചാംപനി പെട്ടെന്ന് വായുവിലൂടെ പടരുന്ന ഒരു വൈറസാണ്, ഇത് ന്യുമോണിയ, അന്ധത, മരണം എന്നിങ്ങനെയുള്ള ഗുരുതരമായ പ്രേശ്നത്തിലേക്ക് നയിച്ചേക്കാം. എംഎംആർ (മീസിൽസ്, മംപ്സ്, റുബെല്ല) വാക്സിൻ കുട്ടികൾക്കും ചില മുതിർന്നവർക്കും ശുപാർശ ചെയ്യപ്പെടുന്നു, ഇത് ഏറ്റവും മികച്ച സംരക്ഷണമായി തുടരുന്നു. പകർച്ചവ്യാധി പ്രദേശങ്ങളിലോ ഉയർന്ന അപകടസാധ്യതയുള്ളവരോ ബൂസ്റ്റർ കുത്തിവയ്പ്പുകൾ പരിഗണിക്കണമെന്ന് സിഡിസി ഉപദേശിക്കുന്നു. അഞ്ചാംപനിക്ക് പ്രത്യേക ചികിത്സ ഇല്ലാത്തതിനാൽ, പ്രതിരോധ കുത്തിവയ്പ്പിലൂടെയുള്ള പ്രതിരോധം നിർണ്ണായകമാണ്. ആരോഗ്യ വിദഗ്ധർ പൊതുജനങ്ങളോട് സുരക്ഷാ നടപടികൾ കൈക്കൊള്ളാനും പെട്ടെന് മുൻകരുതൽ എടുക്കാനും ഉപദേശിക്കുന്നു



