എൻഎച്ച്എല്ലിൽ (നാഷണൽ ഹോക്കി ലീഗ്) പോയിന്റ്-പെർ-ഗെയിം സ്ഥിരതയുടെ കാര്യത്തിൽ വെയ്ൻ ഗ്രെറ്റ്സ്കിയുടെ റെക്കോർഡ് മറികടന്ന് സിഡ്നി ക്രോസ്ബി ചരിത്രം സൃഷ്ടിച്ചു. വ്യാഴാഴ്ച രാത്രി ബഫലോയ്‌ക്ക് എതിരായ പിറ്റ്സ്ബർഗിന്റെ മത്സരത്തിൽ, ആദ്യ പീരിയഡിലെ 8:49-ാം മിനിറ്റിൽ തന്റെ 80-ാം പോയിന്റ് നേടി, അദ്ദേഹത്തിന്റെ 20-ാമത് എൻഎച്ച്എൽ സീസൺ ശരാശരി ഒരു മത്സരത്തിൽ കുറഞ്ഞത് ഒരു പോയിന്റെങ്കിലും നേടി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കി. 20 സീസണുകളിൽ 19 എണ്ണത്തിലും ഈ നേട്ടം കൈവരിച്ച ഗ്രെറ്റ്സ്കിയാണ് മുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.
37 വയസ്സുള്ള ക്രോസ്ബി തന്റെ പരിക്ക് കാരണം രണ്ട് മത്സരങ്ങൾ നഷ്ടമായിട്ടും, സീസണിലെ 72-ാO മത്സരത്തിൽ ഈ നാഴികക്കല്ല് സ്വന്തമാക്കി. റിക്കാർഡ് റാക്കെല്ലിന്റെ സഹായത്തോടെയായിരുന്നു ക്രോസ്ബിയുടെ 26-ാO ഗോൾ, പന്ത് സ്കേറ്റ് ഉപയോഗിച്ച് നിയന്ത്രിച്ചശേഷം ആണ് ഗോൾ നേടിയത്. റെഗുലർ സീസണിൽ ഇനി എട്ട് മത്സരങ്ങൾ അവശേഷിക്കെ, പെൻഗ്വിൻസിനൊപ്പം മൂന്ന് സ്റ്റാൻലി കപ്പ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുന്നു. തന്റെ പ്രശംസനീയമായ കരിയർ നേട്ടങ്ങളിലേക്ക് ക്രോസ്ബി തുടർന്നും കൂട്ടിച്ചേർക്കുന്നു.
അതേസമയം, വാഷിംഗ്ടൺ ക്യാപിറ്റൽസിന്റെ അലക്സ് ഓവെച്ചിൻ മറ്റൊരു ചരിത്ര സൃഷ്ട്ടിക്കുകയാണ് . നാഷണൽ ഹോക്കി ലീഗിൽ 889 മത് ഗോൾ നേടിയ ഓവച്ചിൻ ഗ്രേറ്റ്സ്കിയുടെ 894 എന്ന റെക്കോർഡ് നേട്ടത്തിന് അരികെയാണ്. ഇത് ഈ സീസണിലേക്ക് കൂടുതൽ ആവേശം പകരുന്നു. ഹോക്കി ചരിത്രത്തിലെ ഇതിഹാസങ്ങളായ ഗ്രെറ്റ്സ്കിയുടെ പല റെക്കോർഡുകളും നിലവിൽ പുതിയ തലമുറ കയ്യടക്കുന്നത് കളിയുടെ ആവേശത്തിന്റെയും നിലവാരത്തിന്റെയും ഉയർച്ചയുടെയും സൂചകമാണ്. ക്രോസ്ബിയുടെയും ഓവെച്ചിന്റെയും ഈ നേട്ടങ്ങൾ ഹോക്കി പ്രേമികൾക്ക് അഭിമാനകരമാണ്.



