ബഹിരാകാശ ഗവേഷണത്തിലെ ഒരു ശ്രദ്ധേയമായ അധ്യായം ഇന്ന് (ശനിയാഴ്ച) സമാപിച്ചു.
Cosmos 482 എന്ന ബഹിരാകാശ പേടകം, 1972-ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചെങ്കിലും, ലക്ഷ്യമായ ശുക്രഗ്രഹത്തിലെത്താനായില്ല. റോക്കറ്റ് തകരാറുമൂലം ഭൂമിയുടെ ഭ്രമണപഥത്തിൽ കുടുങ്ങിയ പേടകം അഞ്ച് ദശാബ്ദത്തിന് ശേഷം ഇന്ന് (ശനി) ഭൂമിയിലേക്ക് പതിച്ചു. ബഹിരാകാശ ചരിത്രത്തിലെ ഈ ദൈർഘ്യമേറിയ യാത്രയ്ക്ക് ഇന്നു അവസാനം കുറിച്ചു.
Kosmos 482 ദൗത്യം പരാജയപ്പെട്ട ശേഷം, അതിന്റെ പല ഭാഗങ്ങളും ഒരു ദശകത്തിനുള്ളിൽ തന്നെ ഭൂമിയിലേക്ക് തിരിച്ചുവന്നു. എന്നാൽ ശക്തമായ ടൈറ്റാനിയം കവചമുള്ള ലാൻഡർ, ശുക്രഗ്രഹത്തിന്റെ കഠിന സാഹചര്യം സഹിക്കാൻ രൂപകൽപ്പന ചെയ്തതുകൊണ്ടാണ്, ഇപ്പോൾ വരെ ഭൂമിയുടെ ചുറ്റുപാടിൽ തങ്ങി നിന്നത്. ഈ ലാൻഡർ തിരിച്ചുവരുമ്പോൾ
തകർന്നുപോകാതിരിക്കാനാണ് സാധ്യതയെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞർ പറയുന്നു.
ഈ പതനം നിയന്ത്രണമില്ലാതെയാണ് സംഭവിച്ചത്, അധികൃതർക്ക് കൃത്യമായ സമയമോ സ്ഥലമോ പ്രവചിക്കാൻ കഴിഞ്ഞില്ല. യു.എസ് സ്പേസ് കമാൻഡ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, യൂറോപ്യൻ ബഹിരാകാശ ഏജൻസികൾ അവരുടെ ട്രാക്കിംഗ് സിസ്റ്റങ്ങളിൽ നിന്ന് ബഹിരാകാശ പേടകം അപ്രത്യക്ഷമായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് അതിന്റെ പതനം സ്ഥിരീകരിക്കുന്നു.
ഭൂമിയുടെ മിക്ക ഭാഗവും ജനവാസമില്ലാത്ത സമുദ്രമോ ജനസാന്ദ്രത കുറഞ്ഞ പ്രദേശമോ ആയതിനാൽ മനുഷ്യ സുരക്ഷയ്ക്കുള്ള അപകടസാധ്യത വളരെ കുറവാണെന്ന് ബഹിരാകാശ ഏജൻസികൾ പൊതുജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു.



