ബ്രിട്ടീഷ് കൊളംബിയയിലും മാനിറ്റോബയിലും കാട്ടുതീ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. കാട്ടുതീ കാരണം നിരവധി പേർക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതേസമയം, തീ നിയന്ത്രണവിധേയമാക്കാൻ ഫയർ ക്രൂ ഊർജ്ജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഒന്റാരിയോ അടക്കമുള്ള മറ്റ് പ്രവിശ്യകളിലേക്കും കാട്ടുതീയുടെ പുക വ്യാപിച്ചതിനെ തുടർന്ന് വായു ഗുണനിലവാരം മോശമായെന്ന് പരിസ്ഥിതി കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കാരണം ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് അധികൃതർ നിർദേശം നൽകി. കാട്ടുതീ മൂലമുണ്ടായ അടിയന്തര സാഹചര്യം കാരണം വീടുവിട്ട് പോയ ആളുകൾക്ക് സഹായങ്ങൾ നൽകുന്നതിനും ദുരന്തത്തെ നേരിടാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മഴ ലഭിച്ചാൽ മാത്രമേ കാട്ടുതീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കൂ. കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



