പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച ഉയർന്ന പ്രാധാന്യമുള്ള യൂറോപ്യൻ പര്യടനം ആരംഭിക്കുന്നു. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഖ്യ കക്ഷികളുമായുള്ള സൈനിക സഹകരണം വർധിപ്പിക്കുന്നതാണ് ഈ പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. ബ്രസൽസിലാണ് അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം, അവിടെ യൂറോപ്യൻ യൂണിയനുമായി സുരക്ഷാ-സൈനിക മേഖലയിലെ ചരിത്ര പ്രധാനമായ കരാർ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള രാഷ്ട്രീയത്തിലെ നാടകീയ വഴിത്തിരിവിന്റെ പശ്ചാത്തലത്തിലാണ് ഈ പര്യടനം നടക്കുന്നത. ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ അമേരിക്ക പ്രവേശിച്ചതോടെ, കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമസേന ആക്രമണം നടത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചതായി പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ നിന്ന് സംസാരിക്കുമ്പോൾ, ഇറാൻ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ, അതിന് വലിയ പ്രതിഫലമുണ്ടാകും. സമാധാനമാകുമോ, ദുരന്തമാകുമോ എന്നത് അവരുടെ തീരുമാനമാണെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
ഹേഗിൽ നടക്കുന്ന സംക്ഷിപ്ത നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടാണ് കാർണിയുടെ പര്യടനം അവസാനിക്കുക. സൈനിക ചെലവിനെക്കുറിച്ചായിരിക്കും ഇവിടത്തെ പ്രധാന ചർച്ച. സഖ്യകക്ഷികൾ സൈനിക ബജറ്റ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ അഞ്ച് ശതമാനമായി ഉയർത്തണമെന്ന് അമേരിക്ക നിർബന്ധിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ സൈനിക ചെലവ് പലപ്പോഴും കുറവായിരുന്നതായി സൈനിക വിദഗ്ധർ പറയുന്നു. കാർട്ടർ ഭരണകാലത്ത്, 1970കളിലെ തലത്തിലുള്ള ചെലവിനേക്കാൾ കുറവിലേക്കും അത് പോയതായി അവർ ചൂണ്ടിക്കാണിക്കുന്നു.
നാറ്റോ ഔദ്യോഗിക അജണ്ടയിൽ മധ്യപൂർവേഷ്യയിലെ സംഘർഷം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, മങ്ക് സ്കൂളിലെ ജാനിസ് സ്റ്റെയ്ൻ പോലുള്ള വിദഗ്ധർ പറയുന്നതു പോലെ, അനൗദ്യോഗിക ചർച്ചകളിൽ ഈ വിഷയത്തിന് പ്രധാനപ്പെട്ട സ്ഥാനം ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശത്ത് യുദ്ധം ഉടലെടുക്കുന്നതും പ്രതിരക്ഷയ്ക്കായി കൂടുതൽ ചെലവഴിക്കാനുള്ള ആഭ്യന്തര സമ്മർദ്ദം വർധിക്കുന്നതുമായ സാഹചര്യത്തിൽ, സമീപകാലത്തെ ഏറ്റവും പിരിമുറുക്കമേറിയ ഭൂരാഷ്ട്രീയ പശ്ചാത്തലത്തിലാണ് കാർണിയുടെ യൂറോപ്യൻ ദൗത്യം നടക്കുന്നത്.



