സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ഈ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് ഒടുവിൽ അംഗീകാരം നൽകുകയായിരുന്നു. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവമായ പ്രമുഖ നേതാക്കൾ സംസ്ഥാന തിരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങളും സജീവമാണ്. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥിത്വത്തിലും അതൃപ്തിയറിയിച്ച് ദില്ലിയിൽ നിന്ന് മടങ്ങിയ കെ. സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനും തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുമാണ് ഹൈക്കമാൻ്റ് ലക്ഷ്യമിടുന്നത്. സുധാകരന്റെയും അടൂർ പ്രകാശിന്റെയും രാഷ്ട്രീയ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
അർഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിൽ സുധാകരനും അടൂർ പ്രകാശും നിൽക്കുമ്പോൾ, ആദ്യ പട്ടിക പുറത്തുവരുന്നതോടെ പാർട്ടിയിലെ ചിത്രം കൂടുതൽ വ്യക്തമാകും. രാവിലെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും. തർക്കങ്ങൾ നിലനിൽക്കുന്ന സീറ്റുകളിൽ സമവായമുണ്ടാക്കി വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ അണിനിരത്തുക എന്ന വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേതൃത്വത്തിന് മുന്നിലുള്ളത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Candidate dispute intensifies: Congress MPs will not contest, Sudhakaran and Rahul Gandhi to meet todayടിക്കാഴ്ച്ച



