കാനഡയിലെ പോസ്റ്റൽ ജീവനക്കാർ പണിമുടക്കിലേക്ക്. ഏകദേശം 55,000 ത്തിൽപ്പരം തൊഴിലാളി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സ് (CUPW), ഔദ്യോഗിക കരാര്‍ അവസാനിപ്പിച്ചതിനെത്തുടർന്നാണ് രാജ്യവ്യാപകമായി ഒവര്‍ടൈം നിർത്തലാക്കണമെന്ന് പ്രഖ്യാപിച്ചത്.
ജീവനക്കാർക്ക് നിലവിൽ ദിവസം എട്ട് മണിക്കൂറിനും ആഴ്ചയിൽ 40 മണിക്കൂറിനും ജോലിസമയത്തിനപ്പുറവും ജോലി ചെയ്യേണ്ടതായി വരുന്നത് താത്കാലികമായി ഒഴിവാക്കണമെന്ന് യൂണിയൻ നിർദേശിച്ചിട്ടുണ്ട്. വേതനം വർദ്ധിപ്പിക്കണമെന്നും, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യൂണിയൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കാനഡ പോസ്റ്റ് അംഗീകരിക്കാൻ തയ്യറായില്ലെന്നാണ് കനേഡിയന്‍ യൂണിയന്‍ പറയുന്നത്.
ചർച്ചകൾ എത്രയും പെട്ടെന്ന് പുനരാംഭിക്കാൻ തയ്യറാണെന്നും, സമരം കൊണ്ട് മുന്നോട്ട് പോയാൽ ജീവനക്കാരെയും, സാധാരണക്കാരെയും അത് ദോഷകരമായി ബാധിക്കുമെന്ന് യൂണിയൻ വ്യക്തമാക്കി. ഇനിയും ആറുമാസത്തിനകം നടക്കുന്ന മറ്റൊരു കാനഡാ പോസ്റ്റ് സമരം രാജ്യത്തെ വലിയ പ്രതിസന്ധിയിലാഴ്ത്തും എന്ന ആശങ്കയാണ് സറി ബോർഡ് ഓഫ് ട്രേഡ് (SBOT) പങ്കുവെച്ചിരിക്കുന്നത്. ഇതിൽ ഫെഡറൽ സർക്കാരിനോട് അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും അവർ ഉന്നയിച്ചു.
അതിക്രമങ്ങൾ ഒഴിവാക്കി സ്ഥിരതയുള്ള തപാൽ സേവനങ്ങൾ ഉറപ്പാക്കുന്നതിലൂടെ പുത്തൻ ജോലി സാധ്യതകൾ സൃഷ്ടിക്കുകയും സാമ്പത്തിക പുരോഗതിക്ക് അത് നിർണായകമാവുകയും ചെയ്യുമെന്ന് ബോർഡിന്റെ സിഇഒ ജോസ്ലിൻ യംഗ് ചൂണ്ടിക്കാട്ടി. തുടർച്ചയായ തപാൽ സേവന തടസ്സങ്ങൾ കാനഡയെ ഒരു വിശ്വസനീയമായ ആഗോള വ്യാപാര പങ്കാളിയെന്ന നിലയിൽ ബാധിക്കുമെന്നും യംഗ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ സമരത്തിലേക്ക് വഴിമാറുന്നത് തടയാൻ സർക്കാർ ഉടൻ ഇടപെടണമെന്നും, അത് കാനഡയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ തിരിച്ചടിയാകുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.



