കാനഡയിലെ പോസ്റ്റൽ സേവനങ്ങളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഫെഡറൽ സർക്കാർ ഇടപെട്ട് രണ്ട് കക്ഷികളെയും പൊതു ചർച്ചകൾക്കായി ശ്രമിച്ചെങ്കിലും, ജോബ്സ് മന്ത്രി പാറ്റി ഹാജ്ദു അഞ്ച് ദിവസം മുമ്പ് നിർദ്ദേശിച്ച ബൈൻഡിംഗ് ആർബിട്രേഷൻ പ്രക്രിയയ്ക്കുള്ള യൂണിയന്റെ നിബന്ധനകൾ കാനഡാ പോസ്റ്റ് നിരസിcchathode ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതോടെ 55,000 തപാൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന “കാനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ്” എന്ന യൂണിയനും കാനഡാ പോസ്റ്റും തമ്മിലുള്ള ചർച്ചകൾ ഇപ്പോൾ വലിയ തർക്കത്തിലേക്കാണ് നീങ്ങുന്നത്.
കാനഡാ പോസ്റ്റിന്റെ വക്താവ് ലിസാ ലിയു പറയുന്നതനുസരിച്ച്, 58 വർഷം പഴക്കമുള്ള ഈ സ്ഥാപനത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് ഫെഡറൽ കമ്മീഷൻ നൽകിയ റിപ്പോർട്ട് പറയുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ യൂണിയൻ അംഗീകരിച്ചില്ല. കൂടുതൽ ഫ്ലെക്സിബിൾ വർക്ക് റൂട്ടുകളും പാർട്ട് ടൈം വീക്കെൻഡ് സ്ഥാനങ്ങളും സമാന ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയുള്ള നിർദ്ദേശങ്ങൾ ആർബിട്രേഷൻ ചർച്ചകളിൽ ഉൾപ്പെടുത്താൻ യൂണിയൻ തയ്യാറാകാത്തത് ശരിയല്ലെന്ന് അവർ വ്യക്തമാക്കി.
പക്ഷേ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് മറ്റൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ലക്ഷ്യം പുതിയ കരാർ സംബന്ധിച്ച ചർച്ചകൾക്കായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാകുന്നതാണ്. എന്നാൽ കാനഡാ പോസ്റ്റിന്റെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ചർച്ചയിൽ താൽപ്പര്യമില്ലെന്നാണ്.
യൂണിയൻ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അവർ ഞങ്ങളുമായുള്ള കരാറുകൾ മാറ്റാൻ ആഗ്രഹിക്കുന്നു, കൂടാതെ സ്വന്തം ലക്ഷ്യങ്ങളിൽ എത്താൻ സർക്കാരിന്റെ സഹായം തേടുന്നു എന്നും വ്യക്തമാക്കി.
ഈ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കാനഡയിലെ പോസ്റ്റൽ സേവനങ്ങൾ വീണ്ടും തടസ്സത്തിലാകാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. നവംബറിലും ഡിസംബറിലും 32 ദിവസത്തെ പണിമുടക്കിന് ശേഷം, മേയ് 23-ന് യൂണിയൻ ഓവർടൈം നിരോധനം ഏർപ്പെടുത്തിയിരുന്നു.
നാല് വർഷത്തിനുള്ളിൽ ഏകദേശം 14 ശതമാനം വേതന വർധനയും വാരാന്ത്യ പാഴ്സൽ ഡെലിവറിക്കായി പാർട്ട് ടൈം ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. കാനഡാ പോസ്റ്റിന്റെ അവസാന നിർദ്ദേശത്തിൽ നിർബന്ധിത ഓവർടൈം അവസാനിപ്പിക്കൽ, 500 മുതൽ 1,000 ഡോളർ വരെയുള്ള ബോണസുകൾ, കുറഞ്ഞ പണപ്പെരുപ്പ പരിധിയിൽ തന്നെ ട്രിഗർ ചെയ്യുന്ന ജീവിതച്ചെലവ് പേയ്മെന്റുകൾ എന്നിവ ഉൾപ്പെടുന്നു.



