വെസ്റ്റ് ബാങ്കിൽ 22 പുതിയ യഹൂദ കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കാൻ തെയ്യാറെക്കുന്ന ഇസ്രായേലിന്റെ പദ്ധതി അവസാനിപ്പിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരിക്കുന്നു. വ്യാഴാഴ്ച ഇസ്രായേൽ പ്രഖ്യാപിച്ച ഈ പദ്ധതി അന്താരാഷ്ട്ര നിയമ വിരുദ്ധമാണെന്ന് കാനഡ വ്യക്തമാക്കി. 1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറുസലേം എന്നീ പ്രദേശങ്ങളെല്ലാം ഭാവിയിൽ ഫലസ്തീൻ രാജ്യത്തിന്റെ ഭാഗമാകുമെന്ന് ഫലസ്തീനുകാർ വിശ്വസിക്കുകയാണ്.
ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ പ്രസ്താവന പ്രകാരം, പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുകയാണെന്നും ഇതു പോലെ തുടർന്നാൽ രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ശാശ്വത സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് കാനഡ പറയുന്നു.” വ്യാഴാഴ്ചത്തെ തീരുമാനത്തെ തുടർന്ന് ഉണ്ടാക്കിയ പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുകയും സർക്കാരിന്റെ അനുമതി ഇല്ലാതെ പണിതിരുന്ന ഔട്ട്‌പോസ്റ്റുകൾ നിയമപരമായി അംഗീകരിക്കപ്പെടുകയും ചെയ്യും.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഈ തീരുമാനം ഫലസ്തീൻ ഭീകരതയ്ക്കുള്ള തകർപ്പൻ മറുപടിയാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് ഈ തീരുമാനം കൂടുതൽ അക്രമങ്ങൾക്കും പ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ കുടിയേറ്റ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നത് തുടരുകയാണെങ്കിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്കെതിരെ ലക്ഷ്യമിട്ട ഉപരോധം ഈ മാസം ഏർപ്പെടുത്തുമെന്ന് കാനഡ യുകെ, ഫ്രാൻസ് എന്നിവയുമായി ചേർന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 2023 ഒക്ടോബറില്‍ ഹമാസ് ഇസ്രായേലിനെതിര്‍ നടത്തിയ ആക്രമണത്തിന് ശേഷം ഗാസയില്‍ മാസങ്ങളോളം നടന്ന ബോംബാക്രമണങ്ങള്‍ക്കും, പിന്നീട് വെസ്റ്റ് ബാങ്കില്‍ കൂടിയുണ്ടായ അക്രമങ്ങള്‍ക്കും ഒട്ടാവ പതിവായി പ്രതിഷേധം അറിയിച്ചു വരുകയാണ്.



