ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടബലാത്സംഗവും മൃതദേഹങ്ങൾ സംസ്കരിച്ച സംഭവങ്ങളും ഇന്ത്യൻ ജനതയാകെ നടുക്കിയിരിക്കുകയാണ്. ഒരു ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് വഴിയൊരുക്കിയത്. വർഷങ്ങളോളം മൂടിവെച്ച ഒരു ദുരന്തത്തിന്റെ ചുരുളഴിയുന്ന കാഴ്ചയാണ് ഇപ്പോൾ ധർമ്മസ്ഥലയിൽ നിന്ന് പുറത്തുവരുന്നത്.
1994 മുതൽ 2014 വരെ ധർമ്മസ്ഥലയിലെ ക്ഷേത്ര ഭരണസമിതിയുടെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു ദളിത് വിഭാഗത്തിൽപ്പെട്ട ശുചീകരണ തൊഴിലാളിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് പതിറ്റാണ്ടിലേറെയായി ലൈംഗികാതിക്രമത്തിന് ഇരകളായ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ താൻ നിർബന്ധിതനായെന്ന് അദ്ദേഹം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മൃതദേഹങ്ങൾ സംസ്കരിക്കാൻ വിസമ്മതിച്ചപ്പോൾ തന്നെ കൊലപ്പെടുത്തുമെന്ന് പതിവായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, നിങ്ങളെ കഷ്ണങ്ങളാക്കി മറ്റുള്ളവരെ പോലെ കുഴിച്ചിടും എന്ന് സൂപ്പർവൈസർമാർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചില മൃതദേഹങ്ങൾ നേത്രാവദി നദിയുടെ തീരത്താണ് സംസ്കരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാതിരിക്കാനും വേഗത്തിൽ അഴുകാനും വേണ്ടിയായിരുന്നു ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ വെളിപ്പെടുത്തലുകളിൽ ഏറെ ഞെട്ടിപ്പിക്കുന്നതാണ് 2010-ൽ കല്ലേരിയിലെ ഒരു പെട്രോൾ പമ്പിന് സമീപം 12-നും 15-നും ഇടയിൽ പ്രായമുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിക്കാൻ നിർബന്ധിതനായെന്ന ആരോപണം. ആ പെൺകുട്ടി സ്കൂൾ യൂണിഫോമിലായിരുന്നുവെന്നും, പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ലെന്നും, ലൈംഗികാതിക്രമത്തിന്റെയും ശ്വാസം മുട്ടലിന്റെയും പാടുകൾ ഉണ്ടായിരുന്നുവെന്നും തൊഴിലാളി പറയുന്നു.
മറ്റൊരു സംഭവത്തിൽ, ഏകദേശം 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും ശരീരം പത്രത്തിൽ പൊതിഞ്ഞ് ഡീസൽ ഒഴിച്ച് കത്തിക്കാൻ നിർദേശം ലഭിക്കുകയും ചെയ്തു. 2014-ൽ തന്റെ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ സൂപ്പർവൈസർമാരുമായി ബന്ധമുള്ള ഒരാൾ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് താൻ അവിടെ നിന്നും ഓടിപ്പോയി വർഷങ്ങളോളം ഒളിവിലായിരുന്നെന്നും, ഈ കുറ്റബോധമാണ് ഇപ്പോൾ എല്ലാം തുറന്നു പറയാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ, തൊഴിലാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ ഇതിന് കാരണമായി പറയുന്നത്. വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അറിയിച്ചു. എന്നാൽ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, തന്റെ മൊഴി ചോർത്തിയ പോലീസിനെതിരെ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി ഇന്ത്യൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ട്. മൊഴി ചോർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടബലാത്സംഗവും മൃതദേഹങ്ങൾ സംസ്കരിച്ച സംഭവങ്ങളും ഇന്ത്യൻ ജനതയാകെ നടുക്കിയിരിക്കുകയാണ്. ഒരു ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് വഴിയൊരുക്കിയത്. വർഷങ്ങളോളം മൂടിവെച്ച ഒരു ദുരന്തത്തിന്റെ ചുരുളഴിയുന്ന കാഴ്ചയാണ് ഇപ്പോൾ ധർമ്മസ്ഥലയിൽ നിന്ന് പുറത്തുവരുന്നത്.
1994 മുതൽ 2014 വരെ ധർമ്മസ്ഥലയിലെ ക്ഷേത്ര ഭരണസമിതിയുടെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു ദളിത് വിഭാഗത്തിൽപ്പെട്ട ശുചീകരണ തൊഴിലാളിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് പതിറ്റാണ്ടിലേറെയായി ലൈംഗികാതിക്രമത്തിന് ഇരകളായ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ താൻ നിർബന്ധിതനായെന്ന് അദ്ദേഹം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മൃതദേഹങ്ങൾ സംസ്കരിക്കാൻ വിസമ്മതിച്ചപ്പോൾ തന്നെ കൊലപ്പെടുത്തുമെന്ന് പതിവായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, നിങ്ങളെ കഷ്ണങ്ങളാക്കി മറ്റുള്ളവരെ പോലെ കുഴിച്ചിടും എന്ന് സൂപ്പർവൈസർമാർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചില മൃതദേഹങ്ങൾ നേത്രാവദി നദിയുടെ തീരത്താണ് സംസ്കരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാതിരിക്കാനും വേഗത്തിൽ അഴുകാനും വേണ്ടിയായിരുന്നു ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ വെളിപ്പെടുത്തലുകളിൽ ഏറെ ഞെട്ടിപ്പിക്കുന്നതാണ് 2010-ൽ കല്ലേരിയിലെ ഒരു പെട്രോൾ പമ്പിന് സമീപം 12-നും 15-നും ഇടയിൽ പ്രായമുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിക്കാൻ നിർബന്ധിതനായെന്ന ആരോപണം. ആ പെൺകുട്ടി സ്കൂൾ യൂണിഫോമിലായിരുന്നുവെന്നും, പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ലെന്നും, ലൈംഗികാതിക്രമത്തിന്റെയും ശ്വാസം മുട്ടലിന്റെയും പാടുകൾ ഉണ്ടായിരുന്നുവെന്നും തൊഴിലാളി പറയുന്നു.
മറ്റൊരു സംഭവത്തിൽ, ഏകദേശം 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും ശരീരം പത്രത്തിൽ പൊതിഞ്ഞ് ഡീസൽ ഒഴിച്ച് കത്തിക്കാൻ നിർദേശം ലഭിക്കുകയും ചെയ്തു. 2014-ൽ തന്റെ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ സൂപ്പർവൈസർമാരുമായി ബന്ധമുള്ള ഒരാൾ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് താൻ അവിടെ നിന്നും ഓടിപ്പോയി വർഷങ്ങളോളം ഒളിവിലായിരുന്നെന്നും, ഈ കുറ്റബോധമാണ് ഇപ്പോൾ എല്ലാം തുറന്നു പറയാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ, തൊഴിലാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ ഇതിന് കാരണമായി പറയുന്നത്. വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അറിയിച്ചു. എന്നാൽ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, തന്റെ മൊഴി ചോർത്തിയ പോലീസിനെതിരെ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി ഇന്ത്യൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ട്. മൊഴി ചോർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.



