വാഷിങ്ങ്ടൺ: 2021-ലെ തന്റെ പ്രസംഗത്തിൻ്റെ എഡിറ്റ് ചെയ്ത പതിപ്പ് സംപ്രേഷണം ചെയ്തതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). ‘പനോരമ’ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ഈ വീഡിയോ തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിലാണ് എഡിറ്റ് ചെയ്തതെന്ന് ബിബിസി സമ്മതിച്ചു. എന്നാൽ, മാനനഷ്ടക്കേസിന് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നൽകണമെന്ന ട്രംപിൻ്റെ ആവശ്യം കോർപ്പറേഷൻ നിരസിച്ചു. വിവാദമായ ഡോക്യുമെന്ററി തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പുനഃസംപ്രേഷണം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിബിസി വ്യക്തമാക്കി.
ബിബിസി ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് അയച്ച സ്വകാര്യ കത്തിൽ, ഈ എഡിറ്റിംഗിൽ തനോടും കോർപ്പറേഷനോടും “ക്ഷമിക്കണം” എന്ന് രേഖാമൂലം അറിയിച്ചു. പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തതിലൂടെ, ട്രംപ് അക്രമാസക്തമായ നടപടിക്ക് നേരിട്ട് ആഹ്വാനം ചെയ്തുവെന്ന തെറ്റായ ധാരണയാണ് നൽകിയതെന്നും, അത് വിധിയിലെ ഒരു പിഴവായിരുന്നുവെന്നും ബിബിസി സമ്മതിച്ചു. ഈ സംഭവത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജി വെച്ചിരുന്നു.
അതേസമയം, തൻ്റെ നിയമോപദേശകൻ കേസ് ഫയൽ ചെയ്‌തെന്ന വൈറ്റ് ഹൗസിൻ്റെ ആദ്യ അവകാശവാദങ്ങളെ തിരുത്തിക്കൊണ്ട്, ബിബിസിക്കെതിരെ ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് ട്രംപിൻ്റെ നിയമസംഘം വ്യക്തമാക്കി. മാപ്പ് പറയുക, നഷ്ടപരിഹാരം നൽകുക, ഡോക്യുമെന്ററി പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി ട്രംപ് നേരത്തെ ബിബിസിക്ക് നോട്ടീസ് അയച്ചിരുന്നു. ഈ ആവശ്യങ്ങളോട് പ്രതികരിക്കാൻ നവംബർ 14 വെള്ളിയാഴ്ച വരെയായിരുന്നു ബിബിസിക്ക് നൽകിയിരുന്ന സമയപരിധി. നഷ്ടപരിഹാരം നൽകാതെ ക്ഷമാപണം മാത്രം നടത്തിയ ബിബിസിയുടെ നിലപാടിനോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് ഇനി കണ്ടറിയണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Apologetic, but no money'! BBC rejects Trump's compensation demand



